Message


قَالَ أَبُو بَكْرٍ : قُلْتُ : يَا رَسُولَ اللَّهِ ، مَا نَجَاةُ هَذَا الْأَمْرِ ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ قَبِلَ مِنِّي الْكَلِمَةَ الَّتِي عَرَضْتُ عَلَى عَمِّي ، فَرَدَّهَا عَلَيَّ ، فَهِيَ لَهُ نَجَاةٌ " .

മുറബ്ബിയായ ഒരു ശൈഖില്‍ നിന്ന് തൗഹീദ് സ്വീകരിക്കുക. വിജയം വരിക്കുക.

Saturday, July 23, 2011

ആത്മാവ്- ശരീരം ബന്ധം എന്ത്? 03

മഹാനായ റസൂല്‍ കരീം (സ) ക്ക് ശേഷം ആത്മീയ ലോകത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഖുതുബുല്‍ അഖ്താബായ അലി (റ) ഭൗതിക ലോകം എങ്ങനെ നിയന്ത്രിചിരുന്നുവോ അപ്രകാരം ആത്മീയ ലോകവും നിയന്ത്രിച്ചിരുന്നു എന്ന് ചരിത്രത്തില്‍ നമുക്ക് ദര്ശിതക്കാന്‍ സാധിക്കും.ഇതേ അവസ്ഥയില്‍ തന്നെയായിരുന്നു അവിടത്തെ പേരക്കുട്ടിയായ മഹാനായ ഗൌസുല്‍ അഅ്ളം തങ്ങളും എന്ന് നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയും.മഹാനവര്ക ള്‍ പറയുന്നു. "أنا كنت فى العليا بنور محمد # وفى قاب قوسين اجتماع الأحبة" "ഞാന്‍ ഉപരി ലോകത്ത്‌ മഹാനായ റസൂലിന്റെ നൂറോടു കൂടെയായിരുന്നു.നബി (സ) തങ്ങള്ക്കുി അവിടത്തെ "ഖാബ ഖൌസയിന്‍" എന്ന മഹത്തായ പദവിയില്‍ സ്നേഹിതര്‍ ഒരുമിച്ചു കൂടിയപ്പോള്‍ ഞാനും അവിടെ ഒരുമിച്ചു കൂടിയിരുന്നു."ഇതില്‍ നിന്നും മനസ്സിലാകുന്നത് ആത്മീയ ലോകത്ത്‌ വിരാചിക്കുന്ന കാലത്തും മഹാനവര്കള്‍ ആത്മാവുകളെ വളരെ വ്യക്തമായി നിയന്ത്രിച്ചിരുന്നു എന്നാണ്. ഇനി ആത്മാവുകളുടെ സംഗമത്തെക്കുറിച്ചും നാം വളരെ വ്യക്തമായി മനസ്സില്ലാക്കേണ്ടതുണ്ട്.അന്ന് അവിടെ റൂഹുകള്‍ എവിടെ,എങ്ങിനെയെല്ലാം സംഗമിച്ചോ അതുപോലെ തന്നെയായിരിക്കും ഈ ലോകത്തും അവരുടെ സംഗമം.നല്ല റൂഹുകളോടൊപ്പം ഒരുമിച്ചു കൂട്ടപ്പെട്ട ആത്മാവുകള്‍ ഇവിടെയും നല്ലവരോട് കൂടെയും ചീത്ത ആത്മാക്കളോടൊപ്പം ഒരുമിച്ച് കൂട്ടപ്പെട്ടവര്‍ അത്തരം സംഘങ്ങളോടോപ്പവും സംഗമിക്കും.നബി (സ) പറയുന്നു. "الأرواح جنود مجندة" "ആത്മാവുകള്‍ ഒരുമിച്ചു കൂട്ടപ്പെട്ട സങ്കേതങ്ങളാണ്". നബി (സ) യും സംഘവും മദീനയിലേക്ക് ഹിജ്ര പോയ സമയത്ത് മക്കയിലെ ഏറ്റവും ഫലിതക്കാരിയായ ഒരു സ്ത്രീയും അവരുടെ കൂടെ ഉണ്ടായിരുന്നു.നബി (സ) മുഹാജിറുകളായ മക്കക്കാര്ക്കിതടയിലും അന്സാരികളായ മദീനക്കാര്ക്കിടയിലും സാഹോദര്യം സ്ഥാപിച്ചു.ആ സമയത്ത്‌ ആ സ്ത്രീക്ക് സഹോദരിയായി ലഭിച്ചത് മദീനയിലെ ഏറ്റവും വലിയ ഫലിതക്കാരിയെ ആയിരുന്ന.ആഇശാ ബീവി (റ) ഈ വിവരം നബി (സ) യോട്‌ പറഞ്ഞു. നബി (സ) പറഞ്ഞു. "الأرواح جنود مجنّدة فما تعارف منها إئتلف وما تناكر منها إختلف" "ആത്മാവുകള്‍ ഒരുമിച്ച്കൂട്ടപ്പെട്ട സങ്കേതങ്ങളാണ്.ആത്മാവുകളുടെ ലോകത്ത്‌ അന്ന് ആര് പരിചയപ്പെട്ടോ അവര്‍ ഇവിടെയും ഇണങ്ങി നില്ക്കും .അവിടെ ആര് പിണങ്ങി നിന്നോ അവരിവിടെയും പിണങ്ങി നില്ക്കും ." മേല്‍ ഉദ്ധരിച്ച ഹദീസുകളില്‍ നിന്നും മറ്റുമായി ആത്മാവുകള്‍ ആലമുല്‍ അര്വാ്ഹില്‍ ഒരുമിച്ചു കൂടിയിരുന്നുവെന്നും ശരീരത്തില്‍ കടക്കുന്നതിനു മുന്പേങ അവര്ക്ക് പ്രത്യേക സ്ഥാന മാനങ്ങള്‍ ഉണ്ടായിരുന്നുവെന്നും അവ നിയന്ത്രിക്കപെടുകയും പരസ്പരം ബന്ധപ്പെടുകയും ചെയ്തിരുന്നുവെന്നും വ്യക്തമായി

ആത്മാവ്- ശരീരം ബന്ധം എന്ത്? 02

മഹാനായ നബി (സ) പറയുന്നു. "أول ما خلق الله روحي" >"അല്ലാഹു ആദ്യമായി സൃഷ്ടിചത് എന്റെ റൂഹി (ആത്മാവ്) നെയാണ്." പ്രപഞ്ചത്തിന്റെ ഉല്‍ഭവത്തിനു മുന്‍പ്‌ തന്നെ ആത്മാവിനെ സൃഷ്ടിക്കുകയും അതുതന്നെ പുണ്യറസൂലിന്റെതുമായിരുന്നു.ഈ രണ്ടു കാര്യങ്ങള്‍ അഥവാ പ്രപഞ്ചത്തിന്റെ ഉല്പത്തി ആത്മാവും നബി (സ) യുടെ റൂഹ് മുഴുവന്‍ റൂഹുകളുടെയും പിതാവുമാണ് എന്നതാണ് ആത്മാവിന് ശരീരത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നത്.ആദിമ മനുഷ്യന്‍ ആദം നബി (അ) ശരീരങ്ങളുടെ പിതാവാണെങ്കില്‍ മഹാനായ റസൂല്‍ (സ) അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ ആത്മാക്കളുടെയും പിതാവാണ്.ഖുദ്സിയായ ഹദീസില്‍ പറയുന്നു. "خلقت روح محمد صلّى الله عليه وسلم من نور وجهي" "മഹാനായ നബിയുടെ ആത്മാവ് എന്റെ മുഖത്തെ പ്രകാശത്തില്‍ നിന്ന് ഞാന്‍ സൃഷ്ടിച്ചു"അപ്പോള്‍ നമ്മുടെ ആത്മാവിന്റെ അടിസ്ഥാനം നബി (സ) യും നബി (സ) യുടെ ആത്മാവ് അല്ലാഹുവിന്റെ പ്രകാശവുമാണ്.മറ്റൊരു ഹദീസില്‍ പറയുന്നു. "أول ما خلق الله نوري" >"അല്ലാഹു ആദ്യം പടച്ചത് എന്റെ പ്രകാശമാണ്."നബി (സ)യുടെ ഈ ആത്മാവില്‍ നിന്നാണ് മനുഷ്യരുടെയും മറ്റു സകല വസ്തുക്കളുടെയും ആത്മാവ് അല്ലാഹു പടച്ചത്.ഇവിടെ യഥാര്‍ഥത്തില്‍ നമ്മുടെ ആത്മാവ് "ഹഖീഖത്തു മുഹമ്മദിയ്യ" ആണെന്ന് തുറന്ന മനസോടെ വസ്തു നിഷ്ഠമായി അന്വേഷിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. > മഹാനായ റസൂല്‍ (സ) നമ്മടെ റൂഹിന്റെ പിതാവയിരിക്കുന്നതോടൊപ്പം തന്നെ അവിടന്ന് നമ്മുടെ റൂഹിനു സാക്ഷിയുമാണ്.നബി (സ) തങ്ങളെ എല്ലാ കാര്യങ്ങളുടെയും സാക്ഷിയായി അല്ലാഹു നിയോഗിച്ചു.വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. "يا أيها النّبي إنّا أرسلناك شاهدا و مبشرا ونذيرا و داعيا إلى الله بإذنه وسراجا منيرا" – الأحزاب, 44 >"നബിയെ, നിശ്ചയം നാം താങ്കളെ സാക്ഷിയും സന്തോഷ വാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പുകാരനും അല്ലാഹുവിലേക്ക് അവന്റെ സമ്മത പ്രകാരം ക്ഷണിക്കുന്നവരും പ്രകാശം നല്‍കുന്ന വിളക്കുമായി നിയോഗിച്ചിരിക്കുന്നു".മഹാനായ റസൂല്‍ കരീം (സ) നമ്മുടെ റൂഹിന്റെ,ആത്മാവിന്റെ സാക്ഷിയുമാണ്.അതോട് കൂടെ തന്നെ അവിടത്തെ റൂഹിന്റെ അംശവുമാണ് നമ്മിലുള്ളത്.റസൂല്‍ കരീം (സ) തങ്ങളുമായുള്ള ആ റൂഹിയായ പാരമ്പര്യം മനസ്സില്‍ അംഗീകരിക്കുമ്പോഴാണ് നാം യഥാര്‍ത്ഥ മുഅ്മിന്‍ ആയിത്തീരുന്നത്.വിശുദ്ധ ഹദീസ്‌ പഠിപ്പിക്കുന്നു. "أنامن الله والمؤمنون منّي" "ഞാന്‍ അല്ലാഹുവില്‍ നിന്നും മുഅ്മിനീങ്ങള്‍ എന്നില്‍ നിന്നുമാണ്."അപ്പോള്‍ നമ്മുടെ റൂഹിനു മഹാനായ റസൂല്‍ കരീം (സ) യുടെ റൂഹുമായി ഒരു പാരമ്പര്യം ഉണ്ടെന്നും അത വഴിയാണ് നാം യഥാര്‍ത്ഥ സത്യവിശ്വാസിയാവുന്നതെന്നും പകല്‍ വെളിച്ചം കണക്കെ വ്യക്തമായി.റസൂലുമായി പാരമ്പര്യമുള്ള നമ്മുടെ ആത്മാക്കളില്‍ ചില പ്രത്യേകഘട്ടങ്ങളില്‍അല്ലാഹു ജീവിത വിജയത്തിന്റെ നിദാനവുംആണിക്കല്ലുമായ തൗഹീദിനെ നിക്ഷേപിക്കുകയും തുടര്‍ന്ന് അവരില്‍ നിന്ന് കരാറെടുക്കുകയും ചെയ്തു.ഇങ്ങിനെ വ്യക്തമായ ഒരു ചട്ടക്കൂട്ടിലായിരുന്നു ആത്മാവിന്റെ വളര്‍ച്ചയും ജനനവുമെല്ലാം.നമ്മുടെ ശരീരത്തിലേക്ക് ആത്മാവിനെ നിക്ഷേപിക്കുന്നതിന് മുമ്പ്‌ ആത്മാക്കളുടെ ലോകത്ത്‌ അതിന്റെ ശക്തിയും പദവിയും പാരമ്പര്യവും എന്തായിരുന്നോ അതു മനസ്സിലാക്കി ഭൗതികലോകത്തും അതിനെ നിയന്ത്രിച്ചും പരിപാലിച്ചും മുന്നോട്ടുപോയാലെ യഥാര്‍ത്ഥ ആത്മീയത കൈവരിക്കാനും അതുവഴി മുഅ്മിനായി ജീവിക്കാനും സാധ്യമാവുകയുള്ളൂ.അതല്ലാത്ത പക്ഷം കോലവും വേഷവും കെട്ടിയാടുന്ന വ്യാജ ആത്മീയ പണച്ചാക്കുകള്‍ക്ക് മുന്നില്‍ നമ്മുടെ അസ്തിത്വം അടിയറ വെക്കേണ്ടിവരികയും അത് വഴി വിശുദ്ധ മതത്തില്‍ നിന്ന് പുറത്ത് പോവേണ്ടിയും വരും. അല്ലാഹു കാത്ത്‌ രക്ഷിക്കട്ടെ. ആമീന്‍. നമ്മുടെ ആത്മാവിനു ഈ നിസാരമായ സ്ഥൂല ശരീരത്തില്‍ കടക്കുന്നതിനു മുന്‍പ്‌ തന്നെ ആലമുല്‍ അര്‍വാഹില്‍ പ്രത്യേക സ്ഥാനവും മഹത്വവുമുണ്ടായിരുന്നു.എന്ന് മാത്രമല്ല മഹാന്മാരായ അല്ലാഹുവിന്റെ ഔലിയാക്കളും മറ്റും അവരുടെ റൂഹിനെ ഈ ലോകത്ത്‌ നിയന്ത്രിക്കുന്നത്‌ പോലെ ശരീരത്തില്‍ കടക്കുന്നതിനു മുന്‍പ്‌ ആലമുല്‍ അര്‍വാഹില്‍ വെച്ച് അതിനെ നിയന്ത്രിക്കുകയും മറ്റു റൂഹുകളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിരുന്നു.മഹാനായ അബ്ദുല്ലാഹിബ്നു തസ്വത്തരീ (റ) പറയുന്നു. كنت أعرف تلامذتي من يوم "ألست بربكم"و كنت أربّيهم وهم فىالأسلاف إلى وقتي هذا وأنا أعرف من على يميني ومن على شمالي" "ആലമുല്‍ അര്‍വാഹില്‍ അല്ലാഹു കരാരെടുത്ത് റൂഹില്‍ തൗഹീദ്‌ നിക്ഷേപിച്ച കാലഘട്ടത്തില്‍ തന്നെ എനിക്കെന്റെ ശിഷ്യരെ അറിയാമായിരുന്നു.അവര്‍ മാതാവിന്റെ ഗര്‍ഭപാത്രത്തിലെത്തുന്നതിനു മുന്‍പായി അവരുടെ പിതാക്കളുടെ മുതുകില്‍ വെച്ച് ഈ സമയം വരെ ഞാനവരെ തര്ബിയ്യത് ചെയ്തു കൊണ്ടിരുന്നു.അന്ന് "ഞാന്‍ നിങ്ങളുടെ റബ്ബല്ലേ" എന്നാ ചോദ്യത്തിന് മറുപടിയായി സ്വഫായി നിന്ന് "بلى أنت ربنا لا رب لنا غيرك""അതെ നീ ഞങ്ങളുടെ റബ്ബാണ്,നീയല്ലാതെ ഞങ്ങള്‍ക്ക് റബ്ബില്ല എന്ന് മറുപടി പറഞ്ഞ സമയത്ത്‌ എന്റെ വലതു ഭാഗത്തുള്ളവരെയും ഇടതു ഭാഗത്തുള്ളവരെയും ഞാന്‍ അറിഞ്ഞിരുന്നു

Sunday, July 17, 2011

ആത്മാവ്- ശരീരം ബന്ധം എന്ത്? 01

നമ്മുടെ ശരീരത്തെക്കുറിച്ച് പഠിക്കുമ്പോള്‍ നമുക്ക്‌ മനസ്സിലാവുന്ന ഒരു വസ്തുതയാണ് ഇതിനു കൂടുതല്‍ പഴക്കമോ വയസ്സോ ഇല്ല എന്ന യാഥാര്‍ത്ഥ്യം.ഈ ശരീരത്തെ ഒരിക്കലും മനുഷ്യനെന്ന് വിലയിരുത്താനോ പേര് പറയാനോ പറ്റില്ല.ഇതു നാമുമായി ബന്ധമുള്ള വസ്തു എന്നല്ലാതെ യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍ അവന്റെ ആത്മാവും ശരീരവും കൂടി ചേരുന്ന ഒരവസ്ഥയാണ്.ഏതു നിമിഷം ആത്മാവ് വിടപറയുന്നുവോ ആ നിമിഷം മുതല്‍ അത് വെറും ശരീരാവയവങ്ങളോ ശവമോ ആയി മാറുന്നു.നമ്മുടെ ശരീരം എന്തായിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു വ്യക്തമാക്കുന്നു. هل أتي على الإنسان حين من الدّهر لم يكن شيئا مذكورا (الدّهر:01) "നിശ്ചയം മനുഷ്യന്നു അവന്‍ പറയപ്പെടുന്ന ഒരു വസ്തു അല്ലാതിരുന്ന കാലഘട്ടം വന്നിരുന്നു"(അവന്‍ പറയപ്പെടാത്ത ഒരു കളിമണ്‍മൂശ മാത്രമായിരുന്നു.മനുഷ്യന്‍ എന്നാല്‍ വര്‍ഗ്ഗവും സമയം എന്നാല്‍ ഗര്‍ഭകാലവുമാണ് വിവക്ഷ.) ഇല്ലായ്മയില്‍ നിന്നാണ് ഇന്ന് ഈ കാണുന്ന നമ്മുടെ ശരീരം ഉണ്ടായത്‌.ഇനി ഒരി അപ്രതീക്ഷിത നിമിഷത്തില്‍ റൂഹു ശരീരത്തോട് വിട ചൊല്ലിയാല്‍ നമ്മുടെ ശരീരം വീണ്ടും ഒന്നുമല്ലാതായ്‌ തീരുകയും ചെയ്യുന്നു.നമ്മുടെ ഈ ശരീരം മുന്പുണ്ടായിരുന്നതല്ല.മരിച്ചു കഴിഞ്ഞാല്‍ പിന്നെ അതിനു നിലനില്പ്പുമില്ല.പിന്നീട് അത് മണ്ണോടു ചേര്‍ന്ന് ഇല്ലാതായിത്തീരുന്നു.എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി അമ്പിയാക്കള്‍, ഖാരിഈങ്ങള്‍,അലാഹുവിന്റെ മാര്‍ഗ്ഗത്തിലെ രക്തസാക്ഷികള്‍ തുടങ്ങി പന്ത്രണ്ടോളം വിഭാഗങ്ങളുടെ ശരീരം നശിക്കില്ലെന്നു വിശുദ്ധ ഹദീസിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. നമ്മുടെ ശരീരത്തെയും ആത്മാവിനെയും നമുക്ക് മുത്തിനോടും ചിപ്പിയോടും സാദൃശ്യപ്പെടുത്താവുന്നതാണ്.മുത്ത്‌ ചിപ്പിയിലുണ്ടാവുമ്പോഴാണ് ആ ചിപ്പിക്ക് മൂല്യമുണ്ടാവുന്നത്.അത്പോലെ തന്നെയാണ് ശരീരമാവുന്ന ചിപ്പിക്ക് മൂല്യം കൈവരുന്നത് ആത്മാവ് ആകുന്ന മുത്ത്‌ അതില്‍ കുടികൊള്ളുമ്പോഴാണ്.അല്ലാത്തപക്ഷം അത് നിസ്സാരമായ ചിപ്പിപോലെ വെറും ഒരു പുറന്തോട് മാത്രമാണ്.നമ്മുടെ ശരീരത്തിന്റെ ഉത്ഭവസത്ത തന്നെ വളരെ നിസ്സാരമാണ്.ആദിപിതാവായ ആദം നബിയെ (അ) വളരെ നിസ്സാരമായ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു.അവിടത്തെ മക്കളായ നമ്മെ മനുഷ്യ ശരീരത്തില്‍ നിന്നുണ്ടാവുന്ന മ്ലേച്ഛമായ ഇന്ദ്രിയത്തുള്ളിയില്‍ നിന്ന് സൃഷ്ടിച്ചു.വിശുദ്ധ ഖുര്‍ആന്‍ ഇവ്വിഷയങ്ങളെ തനതായ ശൈലിയില്‍ വിശദീകരിക്കുന്നു. "ولقد خلقنا الإنسان من سلالة من طين" (المؤمنون:12) "നിശ്ചയമായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തില്‍ നിന്നും സൃഷ്ടിച്ചു"മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട ആദം നബി (അ)ന്റെ മക്കള്‍ മണ്ണ് പോലെ നിസ്സാരവും അതിലേറെ വെറുക്കപ്പെടുന്നതുമായ ഇന്ദ്രിയത്തുള്ളിയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടു.പരിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക. ثمّ نسله من سلالة من ماء مهين" (السّجدة: 08 "അനന്തരം ഹീനമായ ഒരു ജലത്തിന്റെ (ഇന്ദ്രിയം) സത്തില്‍ നിന്ന് (രക്തക്കട്ട) യില്‍ അവരുടെ സന്താനങ്ങളെ അവന്‍ സൃഷ്ടിക്കുന്നു." അപ്പോള്‍ നമ്മുടെ ശരീരത്തിന്റെ അടിസ്ഥാനം നീചവും നിന്ദ്യവുമായ ഒരു ജലത്തുള്ളിയാണെന്നു നാം കണ്ടുകഴിഞ്ഞു. അതോടൊപ്പം മരണത്തോടെ ഈ ശരീരം ദിവസങ്ങള്‍ക്കുള്ളില്‍ വെറുക്കപ്പെട്ടതായി മാറുന്നു.വളരെ സ്പഷ്ടമായ ഈ വിശുദ്ധ ഖുര്‍ആനിക സൂക്തങ്ങളില്‍ നിന്നു ഉരുത്തിരിയുന്ന ഒരു യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കേണ്ടതുണ്ട്.അഥവാ നമ്മുടെ ശരീരം നാം ഒരിക്കലും അമിതമായി പ്രാധാന്യം നല്‍കേണ്ട വസ്തുവല്ല.മറിച്ച് നമ്മുടെ ആത്മാവിന്റെ പാരമ്പര്യം അറിയുകയും അതിന്റെ പ്രാധാന്യം അറിഞ്ഞു നാം പ്രവര്‍ത്തിക്കുകയും വേണം.ആത്മാവിനെക്കുറിച്ച് അറിയുമ്പോള്‍ ഈ ശരീരം പോലെയല്ല ആത്മാവ് എന്നും അത് വളരെ പഴക്കമുള്ള വസ്തുവാണെന്നും നമുക്ക്‌ ബോധ്യമാവും.പ്രപഞ്ചത്തിന്റെ തുടക്കം തന്നെ ആത്മാവ് കൊണ്ടാണെന്നു പുണ്യ റസൂല്‍ കരീം (സ) തങ്ങളുടെ വിശുദ്ധ വചനങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നു.അവിടുന്ന് (സ) പറഞ്ഞു. "أول ما خلق الله روحي" "അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് എന്റെ റൂഹാണ്". മറ്റൊരു ഖുദ്സിയായ ഹദീസിലൂടെ നബി (സ) നമ്മെ പഠിപ്പിക്കുന്നു. "خلقت الأرواح قبل الأجساد قبل ألفي عام""ആത്മാവുകളെ ശരീരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഞാന്‍ സൃഷ്ടിച്ചു." ഇവിടെ രണ്ടായിരം എന്നത് കൃത്യമായ കണക്കിനെയല്ല സൂചിപ്പിക്കുന്നത്,മറിച്ച് ശരീരത്തേക്കാള്‍ ആത്മാവിനു പഴക്കവും പ്രായക്കൂടുതലുമുണ്ടെന്നു അറിയിക്കാനാണ്.മറ്റൊരു ഹദീസിലൂടെ ഇത് വളരെ വ്യക്തമായി തെളിഞ്ഞു നില്‍ക്കുന്നുണ്ട്.ഈ ഹദീസില്‍ നിന്നും ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ.ആത്മാവിന്റെ സൃഷ്ടിപ്പ് നടന്നിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയും.മഹാനായ നബി (സ) തങ്ങള്‍ മിഅ്റാജിന്റെ രാത്രി ആകാശലോകത്ത് കൂടി സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു വിഭാഗം മലക്കുകള്‍ മറ്റൊരു വിഭാഗം മലക്കുകളുടെ അടുത്തേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്നു.അവര്‍ അവരുടെ സഞ്ചാരം തുടരുന്നുണ്ടെങ്കിലും ലക്ഷ്യത്തിലേക്ക് എത്തുന്നില്ല.അപ്പോള്‍ നബി (സ) ജിബ്‌രീല്‍ (അ) മിനോട് ചോദിച്ചു.ജിബ്രീലെ,ഇക്കൂട്ടര്‍ ആരാണ്?ഇവരുടെ അവസ്ഥ എന്താണ്?.ജിബ്‌രീല്‍ (അ) പറഞ്ഞു.എനിക്കും അവരെ കുറിച്ച് വ്യക്തമായി അറിയുകയില്ല.കാലങ്ങളായി അവര്‍ എങ്ങനെ നടന്നു കൊണ്ടിരിക്കുന്നു.നബിയും (സ) ജിബരീലും (അ) അവരുടെ കൂട്ടത്തില്‍ നിന്ന് ഒരു മലക്കിനെ വിളിച്ചു കാര്യമന്വേഷിച്ചു.ആ മലക്ക് പറഞ്ഞു.എന്റെ ആയുസ്സിനെ ക്കുറിച്ച് എനിക്ക് യാതൊരു തിട്ടവുമില്ല.എങ്കിലും ഈ സഞ്ചാരത്തിനിടയില്‍ നാലായിരം വര്ഷം തികയുമ്പോള്‍ ഞാന്‍ ഒരു നക്ഷത്രത്തെ കാണാറുണ്ട്‌.ആ നക്ഷത്രത്തെ എന്റെ സഞ്ചാരത്തിനിടയില്‍ നാല് ലക്ഷം പ്രാവശ്യം കണ്ടിട്ടുണ്ട്.ആ നക്ഷത്രം ഹബീബായ നബി (സ) യുടെ പ്രകാശമാണ്.ഈ ഹദീസില്‍ നിന്നും ആത്മാവിന്റെ പഴക്കം എത്രത്തോളമാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

Wednesday, July 13, 2011

ഏത് മൊശപ്പെട്ടവനെയും മുരീദാക്കാം......

"ആഖിരം തന്നെ കൊതിയുല്ലേ ലോകേരെ അവരെ മുരീദായി കൊള്ളുവീന്‍ അപ്പോളെ ...." وقلت انّ يدي هذي لدائمة لمن يريد طريقي وهي قائمة فازت بها أنفس للرشد رائمة انا المنادي بحق محي الدين ഒരു ശൈഖിനെ സ്വീകരിക്കുന്ന മുരീദിന് കൂടുതല്‍ യോഗ്യതകളൊന്നും ആവശ്യമില്ല . ഒരു മനുഷ്യനായാല്‍ മതി . ഇമാം ശാ'റാനി(റ)പറയുന്നു. وقد أجمع اهل الطريق علي وجوب اتخاذ الانسان شيخا له يرشده" - لواقح الانوار القدسية 10 "ഏതൊരു മനുഷ്യനും തനിക്കു മാര്‍ഗദര്‍ശനം നല്‍കുന്ന ഒരു ശൈഖിനെ സ്വീകരിക്കല്‍ നിര്‍ബന്ധമാണന്നതില്‍ മശാഇഖുമാര്‍ ഏകാഭിപ്രായക്കരാണ്". (ലവാഖിഹ് 10 ) ഒരു മനുഷ്യനായാല്‍ തന്നെ ത്വരീഖത്തു സ്വീകരിക്കാനുള യോഗ്യതയായി എന്ന് ബുദ്ധിയുള്ളവര്‍ക്ക് ഇതില്‍ നിന്നും മനസ്സിലാക്കാം .അതുകൊണ്ടുതന്നെ ഏതോരുത്തനേയും മുരീദാക്കുന്നതില്‍ ശൈഖുമാരെ ആക്ഷേപിക്കാന്‍ പറ്റില്ല .ഏത് മൊശപ്പെട്ടവനെയും മുരീദാക്കാം. അവനെ നന്നാക്കാന്‍ കൂടിയാണല്ലോ ശൈഖും ത്വരീഖത്തും .മുരീദാവാന്‍ കൂടുതല്‍ യോഗ്യതകള്‍ വേണമെന്നു പറഞ്ഞ ചില ത്വരീഖത്തുകളുടെ മശാഇഖുമാരുണ്ട്. ഇത് എല്ലാ ത്വരീഖത്തുകള്‍ ക്കും ബാധകമല്ലെന്നത് നാം അടിസ്ഥാനപരമായി മനസ്സിലാക്കണം .എല്ലാ ശൈഖുമാരുടെയും നേതാവായ ശൈഖ് മുഹിയുധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ ) വിന്‍റെ അടുക്കല്‍ ദോഷികള്‍ പരാതിയുമായി പശ്ചാത്തപിക്കാന്‍ തയ്യാറായി വന്നാല്‍ അവര്‍ക്കൊക്കെ ദിക്ര്‍ നല്‍കി അവരുടെ മനസ്സിനെ സ്ഫുടം ചെയ്തെടുക്കാന്‍ ശ്രമിക്കുകയാണ് ചെയ്തിരുന്നത് . ഖാസിം ഖാന്‍ അല്‍ ജീലി (റ) പറയുന്നു. وقد روي عن عبد القادر قدس الله سره العزيز أنه كان يأتيه الرجل فيشكو اليه ترك الصلاة والتهاون في أدائها فيقول له: اكثر من قول لااله الا الله ويأتيه الاخر فيشكو الزنا وشرب الخمر او غيرهما من القبائح فيأمره باالذكر المذكور فما جاءه أحد يشتكي من ترك مأمور او فعل منهي الاّ امره باالذكر (كتاب السير والسلوك 54 -55 "ജീലാനി (റ) നെ കുറിച്ച് ഇങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌ . നിസ്കാരം ഒഴിവാക്കുകയും അത് നിര്‍വഹിക്കുന്നതില്‍ അലംഭാവം വരുകയും ചെയുന്നതിനെ കുറിച്ച് ആവലാതി പറഞ്ഞു മഹാനവര്‍കളുടെ അടുത്ത് വരുന്നവരോട് لااله الا الله എന്ന ദിക്ര്‍ വര്‍ദ്ധിപ്പിക്കാന്‍ അവിടെന്നു പറയും .മദ്യപി ക്കുകയോ വ്യപിചരിക്കുകയോ മറ്റു വല്ല മോശ മായ പ്രവര്‍ത്തനത്തില്‍ എര്പെടുകയോ ചെയ്ത തിനെ ക്കുറിച്ച് പരാതിപറഞ്ഞു ആളുകള്‍ വരുമ്പോള്‍ അവരോടും ഇതേ ദിക്ര്‍ ചൊല്ലാന്‍ കല്‍പിക്കും.ചെയ്യാന്‍ കല്‍പ്പിക്കപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കുന്നതിനെ കുറിച്ചോ.. വിരോധി ക്കപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിനെ കുറിച്ചോ പരാ തി പറഞ്ഞു ആര് വന്നാലും അവിടെന്നു ദിക്ര്‍ ചൊല്ലാന്‍ കല്‍പിക്കുമായിരുന്നു ".(കിതാബുസ്സൈരി വസ്സുലൂക് 54 -55 ) തനി തെമ്മാടികള്‍ക്ക് വരെ ദിക്ര്‍ നല്‍കി മഹാനവര്‍കള്‍ അവരെ മുരീദാക്കിയിരുന്നുവെന്നു ഇതില്‍ നിന്നും വ്യക്തമാണ് .ക്രിസ്ത്യാനിയായ ഒരു മനുഷ്യനെപ്പോലും സ്വീകരിച്ച് തന്‍റെ മുരീദാക്കി ഒരൊറ്റ നോട്ടം കൊണ്ട് അബ് ദാലുകളുടെ സ്ഥാനത്തെക്കുയര്‍ത്തിയത് പ്രസിദ്ധമാണ് . ആര്‍ക്കും മുരീദാവാന്‍ പറ്റുമെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം

Monday, July 11, 2011

തിരു ശേഷിപ്പുകള്‍ (Shah Muhyadheen Jeelani - Panamaram)

പ്രവാചക സ്‌നേഹം വിശ്വാസിയുടെ നിര്‍ബന്ധ ബാധ്യത യാണ്. സ്വഹാബികള്‍ വിജയം വരിച്ചത് നബി(സ) തങ്ങളോടുള്ള അതിരറ്റ സ്‌നേഹം കൊണ്ടാണ്. സര്‍വ്വതിനേക്കാളും അവര്‍ നബി തങ്ങളെ സ്‌നേഹിച്ചു. അതിലൂടെ കണക്കറ്റ അനുഗ്രഹങ്ങള്‍ അവര്‍ക്ക് നേടാനായി. പിന്‍ഗാമികളിലും നിരവധി മഹത്തുക്കളെ പ്രവാചക സ്‌നേഹത്തിന്റെ ഉത്തമോദാഹരണങ്ങളായി നമുക്ക് ദര്‍ശിക്കാനാവും. പ്രവാചക സ്‌നേഹം ഇങ്ങനെ മാത്രമേ ആകാവൂ എന്നതിന് വ്യക്തമായ ഒരു മാര്‍ഗ്ഗരേഖ സ്വഹാബത്തിന്റെയോ പിന്‍ഗാമികളുടെയോ വചനങ്ങളില്‍ നമുക്ക് കാണാന്‍ കഴിയില്ല. നബി തങ്ങളും അതിനൊരു അതിര്‍വരമ്പ് നിശ്ചയിച്ചതായി നമുക്കറിയില്ല. സ്‌നേഹം എങ്ങനെ പ്രകടിപ്പിക്കണമെന്നതിലും യാതൊരു അതിര്‍ത്തിയുമില്ല. സ്വഹാബികള്‍ പലരും പല രൂപത്തിലാണ് നബി(സ) തങ്ങളോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. സമ്പത്തും ആഹാരവും നബിതങ്ങള്‍ക്ക് സമര്‍പ്പിച്ചവര്‍ അതിലുണ്ട്.സ്വന്തം മകനെ അവിടുത്തേക്കായി കാഴ്ചവെച്ചവര്‍ അതിലുണ്ട്.സ്വന്ത ത്തെ തന്നെ നബി(സ) തങ്ങളുടെ കാല്‍പാദങ്ങള്‍ക്കു കീഴില്‍ സമര്‍പ്പണം നടത്തിയവരും സ്വഹാബികളിലുണ്ട്. നബി(സ)തങ്ങളുടെ വഫാത്ത് വാര്‍ത്തയറിഞ്ഞ് സ്വന്തം കണ്ണ് കുത്തിപ്പൊട്ടിക്കാന്‍ സ്വഹാബി വര്യനെ പ്രേരിപ്പിച്ചത് നബി തങ്ങളോടുള്ള അതിരറ്റ സ്‌നേഹമായിരുന്നു. നബിതങ്ങള്‍ ചെയ്ത ഓരോ കാര്യങ്ങളും അണു വിടാതെ പ്രാവര്‍ത്തികമാക്കാന്‍ അവര്‍ക്ക് പ്രചോദനമേകിയതും അവിടത്തോടുള്ള പ്രേമമായിരുന്നു. നബി(സ) തങ്ങളുടെ കരം ഗ്രഹിക്കാനും തിരു ദര്‍ശനത്തിനും അവര്‍ മത്സരിച്ചതും സ്‌നേഹം കൊണ്ടായിരുന്നു. ഇതില്‍ ഏതെങ്കിലുമൊന്ന് മാത്രമാണ് പ്രവാചക സ്‌നേഹമെന്ന് മുന്‍ഗാമികളാരും നമ്മോട് പറഞ്ഞിട്ടില്ല. കണ്ണ് പൊട്ടിച്ച സ്വഹാ ബിയെ ആരും പ്രവാചക വിരോധിയായി ചിത്രീകരിച്ചിട്ടില്ല. സ്വന്തത്തെ തന്നെ സമര്‍പിച്ചവര്‍ സമ്പത്ത് മാത്രം നല്‍കിയവരെ അവഹേളിച്ചിട്ടില്ല. സുന്നത്തിനെ മുഴുവന്‍ പിന്‍പറ്റിയവരെ ആരും ഭ്രാന്തനാക്കിയിട്ടില്ല. പ്രവാചക സ്‌നേ ഹത്തിന് മാനദണ്ഡമോ അതിര്‍ വരമ്പുകളോ നിശ്ചയിച്ച് പരിമിത പ്പെടുത്താന്‍ മുന്‍ഗാമികളാരും തയ്യാറായിട്ടില്ലെന്നതാണ് വാസ്ത വം. സ്വഹാബികളും താബിഉകളും നബി(സ) തങ്ങളെ സ്‌നേഹിച്ചു എന്നത് പോലെ മറ്റു രീതിയിലും നബി(സ) തങ്ങളോടുള്ള അതിരറ്റ സ്‌നേഹവും ബഹുമാനവും അവര്‍ പ്രകടിപ്പിച്ചതായി ഇസ്‌ലാമിക ഗ്രന്ഥ ങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും. നബി(സ) തങ്ങളുടെ തിരു കേശവും തിരുശേശിപ്പുകളും സ്വായ ത്തമാക്കാനും, അത് അമൂല്യ നിധി കളായി സൂക്ഷിച്ചു വെക്കാനും തലമുറകളിലേക്ക് കൈമാറാനും സ്വഹാബികള്‍ നടത്തിയ അത്യുല്‍ സാഹവും മത്സരവും പ്രവാചക സ്‌നേഹത്തിന്റെ മറ്റൊരു മുഖമായിരു ന്നു. തിരുകേശത്തെയും തിരുശേഷി പ്പുകളെയും സ്വഹാബി വര്യന്മാര്‍ ആദരിക്കുകയും വിലമതിക്കാനാ വാത്ത ഉല്‍കൃഷ്ട നിധിയായി കണ ക്കാക്കുകയും ചേയ്തത് മതഗ്രന്ഥ ങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും. നബി(സ) തങ്ങള്‍ തന്നെ ഇക്കാര്യ ത്തിന് പ്രോത്സാഹനം നല്‍കിയ തായി ഹദീസികള്‍ വ്യക്തമാക്കുക യും ചെയ്യുന്നു. അനസ്ബ്‌നു മാലിക്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് ഇപ്രകാരമാണ്: നബി തങ്ങള്‍ ജംറയെ എറിഞ്ഞതിന് ശേഷം ബലിയറുത്തു. പിന്നെ വലതുഭാഗത്തെ മുടികളയാന്‍ സൗകര്യം ചെയ്തു. മുടികളഞ്ഞു. എന്നിട്ട് അത് അബൂത്വല്‍ഹ(റ) വിനെ ഏല്‍പിച്ചു. പിന്നെ ഇടത്തെ ഭാഗവും കളഞ്ഞു. നബി(സ) തങ്ങള്‍ പറഞ്ഞു. മുടി ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുക. (മുസ്‌ലിം, നസാഈ) നബി(സ) തങ്ങള്‍ ഹജ്ജ് ചെയ്ത ശേഷം മുടി കളയുക യും, തിരുകേശം അവിടെ സന്നിഹിതരായ സ്വഹാബികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അബൂത്വല്‍ഹതുല്‍ അന്‍സ്വാരി(റ) വിനെ ഏല്‍പ്പിക്കുകയും ചെയ്ത സംഭവമാണ് ഹദീസില്‍ നാം മനസ്സിലാക്കിയത്. തിരുകേശത്തിന്റെ മഹത്വം മനുഷ്യരാശിയെ ബോധ്യപ്പെടുത്തുകയാണ് തിരുനബി(സ) തങ്ങള്‍ ചെയ്തത്. കാലാകാലങ്ങളില്‍ കടന്ന് വരുന്ന പുതിയ തലമുറകള്‍ക്ക് നബി(സ) തങ്ങളോടുള്ള സ്‌നേഹപ്രകടനത്തിന് ഒരു മാര്‍ഗ്ഗം വരച്ചിടുകയായിരുന്നു നബി(സ) തങ്ങള്‍. മുസ്‌ലിം ലോകം നബി(സ) തങ്ങളുടെ കേശത്തിന് നല്‍കിയ സ്ഥാനം ഈയാഥാര്‍ ത്ഥ്യമാണ് വിളിച്ചോതുന്നത്. തിരുകേശം സൂക്ഷിക്കുന്നതും അതില്‍ മഹത്വം കാണുന്ന തും അന്ധവിശ്വാസവും അനാചാരവുമാണെന്ന് ജല്പനം നടത്തുന്നവര്‍ തിരുനബി(സ) തങ്ങളുടെ കൊടിയ ശത്രുക്കളാ ണെന്നതില്‍ തര്‍ക്കമില്ലെന്നത് സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ.... നബി(സ) തങ്ങളുടെ നിര്‍ദേശപ്രകാരം വിതരണം ചെയ്ത തിരുകേശം നിരവധി സ്വഹാബികള്‍ സൂക്ഷിച്ചു വെക്കുകയും, തലമുറകളിലേക്ക് കൈമാറുകയും ചെയ്തു. വളരെ പവിത്രതയോ ടെയാണ് മുസ്‌ലിം ലോകം തിരുശേഷിപ്പുകളെ കണ്ടിരുന്നതെന്ന് ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. നബി(സ) തങ്ങള്‍ തിരുകേശം വിതരണം ചെയ്യാന്‍ നിര്‍ദേ ശം നല്‍കിയ മേല്‍ ഹദീസ് കണ്ടപ്പോള്‍ താബിഉകളില്‍ പ്രധാനി യായ അബീദതു സല്‍മാനി(റ) പറഞ്ഞത് ഇപ്രകാരമാണ്. ''ലോകത്തുള്ള സര്‍വ്വ വസ്തുക്ക ളേക്കാളും അതില്‍ നിന്നൊരു കേശം എനിക്ക് ലഭിക്കുന്നതിനെ യാണ് ഞാനേറ്റവും ഇഷ്ടപ്പെടു ന്നത്.'' നോക്കൂ, പൂര്‍വ്വികര്‍ തിരു കേശത്തിന് നല്‍കിയ സ്ഥാനവും മഹത്വവും. ഇസ്‌ലാമിക ലോകത്തെ വീരയോദ്ധാവും, പടനായകനുമാണ് മഹാനായ ഖാലിദ്ബുനു വലീദ് (റ) ഖിസ്‌റാ ഖൈസറിന്റെ ആധിപത്യ ങ്ങള്‍ക്ക് അന്ത്യം കുറിച്ച് വിശാല ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സൃഷ്ടി പ്പിന് നേതൃത്വം നല്‍കിയ വീരകേ സരിയാണ് മഹാനവര്‍കള്‍. മഹാന്റെ നേതൃത്വത്തില്‍ നടന്ന ചരിത്ര പ്രസിദ്ധമായ യര്‍മൂഖ് യുദ്ധവേള യിലെ ഒരു സംഭവം ചരിത്ര ഗ്രന്ഥ ങ്ങള്‍ ഇപ്രകാരം ഉദ്ദരിക്കുന്നു. ഖാലിദ്ബ്‌നു വലീദ്(റ) വിന്റെ പടത്തൊപ്പി യര്‍മൂഖ് യുദ്ധവേളയില്‍ നഷ്ടപ്പെട്ടു. അത് തിരഞ്ഞ് പിടിക്കാ ന്‍ അദ്ദേഹം ഞങ്ങളോട് ആജ്ഞാ പിച്ചു. പക്ഷേ അത് കിട്ടിയില്ല. വീണ്ടും തിരയാന്‍ അദ്ദേഹം കല്‍പി ച്ചു. അപ്പോള്‍ ആ പടത്തൊപ്പി ഞങ്ങള്‍ക്ക് കിട്ടി. നോക്കുമ്പോള്‍ അതൊരു ദ്രവിച്ച തൊപ്പിയായിരു ന്നു. ഖാലിദ്(റ) പറഞ്ഞു: 'നബി (സ) തങ്ങള്‍ ഉംറ നിര്‍വഹിച്ച ശേഷം തലമുടി കളഞ്ഞു. തിരു കേശത്തിനായി ജനങ്ങള്‍ ഓടിയെ ത്തി. തങ്ങളുടെ മൂര്‍ദ്ദാവി ലെ തിരുകേശത്തിനായി ഞാനവരെമുന്‍കടന്നു. ഞാനതിനെ ഈ തൊപ്പിയില്‍ ചേര്‍ത്തുവെച്ചു. തിരുകേശം എന്നോടൊപ്പം ഉള്ള സമയങ്ങളിലൊക്കെ എനിക്ക് യുദ്ധത്തില്‍ വിജയം വരിക്കാനായി.' ഇസ്‌ലാമിക ലോകത്ത് വിജയത്തിന്റെ വെന്നിക്കൊടി പറത്തിയ ഖാലിദ്ബ്‌നുല്‍ വലീദ് (റ) തന്റെ വിജയങ്ങളുടെ യൊക്കെ പിന്നിലുള്ള രഹസ്യം തിരുമേനി(സ) യുടെ തിരുകേശ ത്തിന്റെ സാന്നിധ്യമാണെന്ന് വിളംബരം ചെയ്യുന്നതാണ് നാം കണ്ടത് . സ്വഹാബി ശ്രേഷ്ഠനായ ഖാലിദ്(റ) വിന്റെ മനസ്സില്‍ തിരുകേശത്തിനുണ്ടായിരുന്ന സ്ഥാനം എത്രമാത്രമാണെന്ന് ഈസംഭവത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാനാവും അനസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസ് നോക്കൂ: നബി(സ) തങ്ങളുടെ തലമുടി കളയുന്നതായി ഞാന്‍ കണ്ടു. സ്വഹാബികള്‍ നബിക്ക് ചുറ്റും കൂടിയിരിക്കുന്നു. വീഴുന്ന ഓരോ തിരുകേശവും അവരിലൊരാളുടെ കൈകളിലാവുന്നതിനായി അവര്‍ ആഗ്രഹിക്കുന്നു. സ്വഹാബികള്‍ തിരുകേശത്തിനായി മത്സരിച്ചിരുന്നു എന്നാണ് ഈ സംഭവത്തില്‍ നിന്ന് വ്യക്തമാകുന്നത്. തിരുകേശം സൂക്ഷിക്കുകയും അത്‌കൊണ്ട് ബര്‍ക്കത്ത് എടുക്കുകയും ചെയ്തവരാണ് മുസ്‌ലിം ലോകത്തെ മുന്‍ഗാമികള്‍. താബിഉകളില്‍ പ്രധാനിയും രണ്ടാം ഉമര്‍ എന്നറയപ്പെടു കയും ചെയ്യുന്ന ഇസ്‌ലാമിന്റെ നവോത്ഥാന നായകനായ ഉമറുബ്‌നു അബ്ദുല്‍ അസീസ്(റ) വിനെ സംബന്ധച്ച് ഒരു കാ ര്യം ഗ്രന്ഥങ്ങളില്‍ ഉദ്ദരിക്കുന്നത് ഇപ്രകാരമാണ് 'ഉമറുബ്‌നു അബ്ദുല്‍ അസീസ്(റ) വഫാത്ത് സമയത്ത് നബി(സ) തങ്ങളുടെ തിരുകേശവും തിരുനഖവും കൊണ്ട് വന്ന് ഇപ്രകാരം വസ്വിയത്ത് ചെയ്തു. ഞാന്‍ മരിച്ചാല്‍ ഇവ രണ്ടും എന്റെ കഫന്‍ പുടയില്‍ വെക്കണം. ആളുകള്‍ അപ്രകാരം ചെയ്തു.' നബി(സ) തങ്ങളുടെ തിരുകേശവും തിരുനഖവും ഉള്‍ പ്പെടുന്ന തിരുശേഷിപ്പുകള്‍ ഉമറുബ് നു അബ്ദുല്‍ അസീസ്(റ) സൂക്ഷി ക്കുകയും അതിന്റെ മഹത്വം തന്റെ മരണ ശേഷവും ലഭിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. ആഖി റത്തിലെ വിജയത്തിനുളള സൂത്രവാ ക്യമാണെന്ന് മഹാന്‍ മനസ്സിലാക്കി. നിരവധി സ്വഹാബികളും താബിഉകളും തിരുകേശം സൂക്ഷി ച്ചു വെച്ചിരുന്നതായി ഹദീസ് ഗ്രന്ഥ ങ്ങളില്‍ സൂചിപ്പിക്കുന്നു. ഫളാല ത്തുബ്‌നു ഉബൈദ് എന്നവര്‍ ആയി ശ(റ) യുടെ അടുക്കല്‍ ചെന്നപ്പോ ള്‍ മഹതി മൈലാഞ്ചി പുരട്ടിയ നബി തങ്ങളുടെ തിരുകേശം പുറത്തെടുത്തു. (മജ്മഉല്‍ കബീര്‍) തിരുനബി(സ) തങ്ങളുടെ പ്രിയ പത്‌നിയും മുസ്‌ലിം ലോക ത്തിന്റെ ഉമ്മയുമായ ആയിശ(റ) തിരുകേശത്തിനു നല്‍കിയ പവിത്ര മായ സ്ഥാനമാണ് ഈ സംഭവം വിവരിച്ചു തരുന്നത്. ഉസ്മാനുബ്‌നു അബ്ദില്ല(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഞങ്ങള്‍ ഉമ്മുസലമ(റ)ബീവിയുടെ വീട്ടില്‍ ചെന്നു. അപ്പോള്‍ മഹതി ഒരു പെട്ടി പുറത്തെടുത്തു. അതില്‍ നിന്നും നബി തങ്ങളുടെ മൈലാഞ്ചി പൂശിയ തിരുകേശം പുറത്തെടു ത്തു ഇപ്രകാരം പറഞ്ഞു. 'ഇത് നബി തങ്ങളുടെ തിരു കേശമാണ്.' (മജ്മഉല്‍ കബീര്‍) . ഇസ്‌ലാമിക ലോകത്തെ സൂര്യ തേജസ്സായ അഹ്മദുബ്‌നു ഹന്‍ബല്‍(റ) വിനെ സംബന്ധിച്ച് അവിടുത്തെ മകന്‍ അബ്ദുല്ല(റ) ഉദ്ദരിക്കുന്നത് നോക്കൂ: എന്റെ പിതാ വ് നബി(സ) തങ്ങളുടെ തിരുകേശം എടുത്തതായി ഞാന്‍ കണ്ടു. അത് അദ്ദഹം ചുംബിക്കുകയും കണ്ണില്‍ വെക്കുകയും ചയ്തു. പിന്നെവെളളത്തില്‍ മുക്കി ആവെളളം കുടിച്ചു. അത് കൊണ്ട് രോഗശ മനം നേടുകയും ചെയ്തു. അപ്രകാരം നബി(സ) തങ്ങളുടെ ഒരു കുപ്പായം എടുക്കുകയും അത് വെളളത്തില്‍ മുക്കി ആ വെളളം കുടിക്കുകയും ചെയ്തു. (ഹില്‍യത്തുല്‍ ഔലിയാഅ്) അഹ്മദുബ്‌നു ഹന്‍ബല്‍(റ) തിരുകേശം സൂക്ഷിക്കുകയും അത് കൊണ്ട് ബര്‍ക്കത്ത് എടുക്കുകയും ചെയ്തു. കൂടാതെ നബി തങ്ങളുടെ വസ്ത്രം അദ്ദേഹം സൂക്ഷിച്ചിരുന്നു. അതു കഴുകിയ വെള്ളവും അമൂല്യമായി അദ്ദേഹം കാണുകയും രോഗശമനത്തിനായി ഉപയോഗിക്കു കയും ചെയ്തുവെന്ന് മേല്‍ സംഭവങ്ങളില്‍ നിന്ന് വ്യക്താമാവുന്നു. തിരുകേശം ഉള്‍പ്പെടുന്ന തിരുശേഷിപ്പുകളെ വികൃതമായി ചിത്രീകരിക്കുന്ന ആധുനിക ഉല്‍പതിഷ്ണു ക്കള്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്കളാണെന്ന തിരിച്ചറി വാണ് നമുക്ക് വേണ്ടത്. താന്‍ മരണപ്പെട്ടാല്‍ നബി തങ്ങളുടെ തിരുകേശം തന്റെ വായില്‍ വെക്കണമെന്ന് അനസ്(റ) വസ്വിയത്ത് ചെയ്തതായി കിതാബുകളില്‍ ഉദ്ദരിക്കുന്നുണ്ട്. തിരുകേശത്തെപോലെ തിരുശേഷിപ്പുകളെ മുഴുവന്‍ സ്വഹാബികള്‍ അമൂല്യ നിധിയായി കണ്ടിരുന്നു. അവ ശേഖരിക്കാന്‍ അവര്‍ മത്സരിച്ചിരുന്നു. ഒരു ഉദ്ദരണി ഇപ്രകാരമാണ്: നബി(സ) തങ്ങള്‍ തുപ്പുമ്പോഴക്കെ തിരുതുപ്പുനീര്‍ ഒരുസ്വഹാബിയുടെ കൈയിലല്ലാതെ വീണിട്ടില്ല. അത് ലഭിച്ചവര്‍ മുഖത്തും ശരീരം മുഴുവനും അത് പുരട്ടും. നബി തങ്ങള്‍ വുളു വെടുത്ത വെള്ളത്തിനായി സ്വഹാബികള്‍ മത്സരിച്ച് യുദ്ധത്തിന്റെ പ്രതീതിയുണ്ടാകുമായിരുന്നു. (മുസ്‌നദ്) നബി(സ) തങ്ങളുടെ തുപ്പുനീരും വുളുവെടുത്ത വെള്ളവുമൊക്കെ ഉന്നതമാണെന്ന് സ്വഹാബികള്‍ കരുതുകയും അത് കരസ്ഥമാക്കാനായി അവര്‍ മത്സരിക്കുകയും ചെയ്തിരുന്നു. എന്നാണ് ഈ സംഭവം വിവരിക്കുന്നത്. അസ്മാഅ് ബീവി(റ) നബി തങ്ങള്‍ ഉപയോഗിച്ചിരുന്ന ജുബ്ബ സൂക്ഷിക്കുകയും രോഗികള്‍ക്ക് അത് കഴുകിയ വെള്ളം നല്‍കുകയും ചെയ്തിരുന്നു. സ്വഹാബികള്‍ നബി തങ്ങളുടെ രക്തവും മൂത്രവും ഉല്‍കൃഷ്ടമാണെന്ന് വിശ്വസിച്ചവരായിരുന്നു. അവരുടെ വിശ്വാസത്തെ ശരിവെക്കുന്നതായിരുന്നു നബി(സ) തങ്ങളുടെ പ്രതികരണവും. ഒരു സംഭവം നോക്കൂ: ഉമ്മുഐമന്‍ (റ) പറഞ്ഞു: നബി തങ്ങള്‍ ഒരു രാത്രിയില്‍ എഴുന്നേറ്റ് റൂമിലുണ്ടായിരുന്ന ഒരു മണ്‍ പാത്രത്തില്‍ മൂത്രമൊഴിച്ചു. രാത്രി ഞാന്‍ ദാഹിച്ച് എഴുന്നേറ്റപ്പോള്‍ ആ പാത്രത്തിലുണ്ടായിരുന്നത് ഞാന്‍ കുടിച്ചു. അതിലെന്താണെന്നത് എനിക്കറിയില്ലായിരുന്നു. രാവിലെ നബി(സ) തങ്ങള്‍ എഴുന്നേറ്റപ്പോള്‍ എന്നെ വിളിക്കുകയും ആ പാത്ര ത്തിലുള്ളത് ഒഴിച്ചുകളയാന്‍ കല്‍പി ക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ അത് കുടിച്ചു എന്ന് പറ ഞ്ഞു. ആസമയത്ത് അണപ്പല്ലുകള്‍ കാണും വിധം നബി(സ) തങ്ങള്‍ ചിരിച്ചു. പിന്നെ ഇപ്രകാരം പറ ഞ്ഞു: ''നിന്റെ വയറൊരിക്കലും ഇനി വിശപ്പറിയുകയില്ല '' നോക്കൂ, നബി(സ) തങ്ങളുടെ മുത്രം കുടിച്ച ഉമ്മുഐമന്‍ ബീവി യെ നബി(സ) തങ്ങള്‍ ശകാരിക്കു കയോ പരിഹസിക്കുകയോ അല്ല ചെയ്തത്. മറിച്ച് മഹതി ചെയ്ത കാര്യം മഹത്തരമാണെന്ന് ബോധ്യ പ്പെടുത്തുകയാണുണ്ടായത്. നബി(സ) തങ്ങളുടെ പരിശുദ്ധ ശരീരത്തിലെ രക്തം സ്വഹാബത്ത് കുടിച്ചതായും നബി(സ) തങ്ങള്‍ അത് അംഗീകരിച്ചതായും ഹദിസുകളില്‍ കാണാം. നബി(സ) തങ്ങള്‍ കൊമ്പ് വെച്ച രക്തം അബ്ദില്ലാഹിബ്‌നു സുബൈര്‍(റ) കുടിക്കുകയും അതറിഞ്ഞ നബി(സ) തങ്ങള്‍ അത് അംഗീകരിക്കുകയും ചെയ്തു. മാത്രമല്ല നിന്റെ ശരീരം ഒരിക്കലും നരകം തൊടില്ലെന്ന് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു. അലി(റ)വും നബി(സ) തങ്ങളുടെ രക്തം കുടിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നബി തങ്ങളുടെ ശരീരത്തില്‍ ഉണ്ടാവുന്ന വിയര്‍പ്പ് സ്വഹാബികള്‍ ഉത്തമ സുഗന്ധമായി കാണുകയും അത് ശേഖരിച്ച് വെക്കുകയും ചെയ്തിരുന്നു. കസ്തൂരിയേക്കാള്‍ സുഗന്ധമാണ് നബി തങ്ങളുടെ വിയര്‍പ്പിനെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ചുരുക്കത്തില്‍, തിരുകേശം ഉള്‍പ്പെടെയുള്ള തിരുശേഷി പ്പുകളെ മുഴുവന്‍ നാളിതുവരെയുള്ള മുസ്‌ലിം ലോകം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ ആശാ കേന്ദ്രമായി അവരിതിനെ ഗണിച്ചിട്ടുണ്ട്. തിരുശേഷിപ്പുകളെ ഉല്‍കൃഷ്ടമായി കണ്ട സ്വഹാബി വര്യന്‍മാരെ നബി(സ) തങ്ങള്‍ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. തിരുശേഷിപ്പുകളെ ആദരിക്ക ുന്നതിനെതിരെ ഉറഞ്ഞു തുള്ളുന്ന മുസ്‌ലിം നാമധാരികള്‍ ഇസ്‌ലാമിക സമൂഹത്തില്‍ കടന്നു കൂടിയ കൊടിയ ശത്രുക്കളാണെന്ന തിരിച്ച റിവാണ് നമുക്ക് വേണ്ടത്. അവരു ടെ ഫിത്‌നയില്‍ നിന്ന് അല്ലാഹു നമ്മെ സംരക്ഷിക്കട്ടെ. ആമീന്‍. Admin-2 Posts: 11 Joined: Fri Jun 24, 2011 1:58 pm

Monday, July 4, 2011

രണ്ട് പ്രതിജ്ഞകള്‍ - മുഹമ്മദ്‌ ഇസ്മാഈല്‍ മുസ്‌ലിയാര്‍ കിടങ്ങഴി

ശരീരവും ആത്മാവും ചേര്‍ന്നതാണ് മനുഷ്യന്‍. ഭൂമി യിലുള്ളതെല്ലാം മണ്ണില്‍ നിന്നാണ്. അസംഖ്യം ജീവ ജാലങ്ങളില്‍ ഏറ്റവും വശ്യമായ രൂപമാണ് മനുഷ്യശരീ രത്തിനുള്ളത്. ആകാരവൈശിഷ്ഠ്യമുള്ള ഈ ശരീരവും മണ്ണില്‍ നിന്ന് പിറന്നതും മണ്ണിലേക്കു തന്നെ തിരിക്കുന്ന തുമാണ്. ആത്മാവാണ് യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ആത്മാവ് പിറവിയെടുത്തി ട്ടുണ്ട്.''ദേഹങ്ങള്‍ക്ക് രണ്ടായിരം വര്‍ഷങ്ങള്‍ മുമ്പ് അല്ലാഹു ആത്മാക്കളെ സൃഷ്ടിച്ചിരിക്കുന്നു.'' അല്ലാഹുവിന്റെ കലണ്ടറിലെ രണ്ടായിരം വര്‍ഷം നമ്മുടെ കലണ്ടറിലെ അനേകായിരം വര്‍ഷങ്ങള്‍ക്കു തുല്യമാണ്. ആദ്യ ശരീരം ആദം(അ)മിന്റേതാണ്. ആ തിരുശരീരത്തില്‍നിന്ന് തുടങ്ങിയ പ്രത്യുല്‍പാദന സംവിധാനത്തിലൂടെ മനുഷ്യകുല ത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമുള്ള ശരീരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ആത്മാക്ക ളുടെ ലോകത്ത് കഴിയുന്ന ഓരോ മനുഷ്യനും തന്റെ മാതാവിന്റെ ഉദരത്തില്‍ വെച്ചാണ് ശരീരത്തിലേക്ക് കുടി യേറിപ്പാര്‍ക്കുന്നത്. ശരീര നിര്‍മ്മാണ പ്രക്രിയ നാല് മാസം പിന്നിട്ടപ്പോഴായിരുന്നു ഈ കൂടുമാറ്റം അരങ്ങേറി യത്. പത്ത് മാസത്തോടെ നിര്‍മാണം പൂര്‍ത്തിയായി, പ്രസവിച്ചു. അതായത് സംഭവബഹുലമായ അനേകാ യിരം വര്‍ഷങ്ങള്‍ ആത്മാക്കളുടെ ലോകത്ത് കഴിച്ചു കൂട്ടിയ മനുഷ്യന്‍ മണ്ണാല്‍ നിര്‍മ്മിതമായ ശരീരവുമായി ഇഴുകിച്ചേര്‍ന്ന് മണ്ണിന് മുകളില്‍ ജീവിക്കാനൊരുങ്ങുക യാണ്. തുഛമായ അറുപതോ എഴുപതോ നൂറോ നൂറ്റിപ്പത്തോ വര്‍ഷങ്ങള്‍ മാത്രം. സഹസ്രാബ്ദങ്ങളുമായി തുലനം ചെയ്യുമ്പോള്‍ അതൊന്നുമല്ല. ഭൂമിയിലെ ജീവിതത്തിന്റെ സമയം അലംഘനീയമായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കൃത്യമായ സമയത്തുതന്നെ മരണം നടക്കും. ഒരു നിമിഷം നേരത്തെയാവുകയോ വൈകുകയോ ചെയ്യില്ല. ശരീരം മണ്ണില്‍ ഏല്‍പ്പിച്ച് ജീവിതയാത്ര വീണ്ടും തുടരു കയാണ്. ചില സജ്ജനങ്ങളുടെ ശരീരം ദ്രവിച്ചുപോകു കയില്ല.ശരീരം മണ്ണില്‍ ലയിച്ചവരും ലയിക്കാത്തവരും ശാരീരിക ബാന്ധവങ്ങളില്‍ നിന്നും സ്വതന്ത്ര മായൊരു ജീവിതത്തിലേക്കാണ് പ്രവേശിച്ചിരി ക്കുന്നത്. ഏതൊരാള്‍ ക്കും തന്റെ ദേഹം അടക്കം ചെയ്ത ഖബ്‌റുമായി വിവരണാതീതമായ ഒരു ബന്ധമുണ്ട്. ഉയിര്‍ത്തെഴുന്നേ ല്‍ക്കും വരെ ആ ബന്ധം തുടരും. ഖബറിലെ ചോദ്യോത്തരങ്ങള്‍, ഉത്തരങ്ങള്‍ക്കനുസൃതമായി വേദനയും ആനന്ദവും അനു ഭവപ്പെടല്‍, ഖബ്‌റിന്റെ ചാരത്തെ ത്തുന്നവരുടെ കാലൊച്ച കേള്‍ക്ക ല്‍, സലാം ശ്രവിക്കല്‍, സസന്തോ ഷം സലാം മടക്കല്‍, കുടുംബാം ഗങ്ങളുടെ നന്മ-തിന്മ കള്‍ കാണല്‍, അതില്‍ സന്തോഷി ക്കുകയും ദു:ഖിക്കു കയും ചെയ്യല്‍ തുടങ്ങിയ നബി തിരുമേനി(സ) വിവരിച്ച ഒട്ടേറെ കാര്യങ്ങള്‍ സംഭവിക്കുന്നത് ഈ ജീവിതത്തി ലാണ്. അന്ത്യദിനം വരെയാണ് ഈ ജീവിതത്തിന്റെ കാലാവധി. സ്വൂര്‍ എന്ന കാഹളത്തില്‍ ഇസ്‌റാഫീ ല്‍(അ) ആദ്യം ഊതുമ്പോള്‍ ആകാശഭൂമികളില്‍ ജീവിച്ചിരി ക്കുന്നവരെല്ലാം മരിച്ചുവീഴും. രണ്ടാമത് ഊതുമ്പോള്‍ ദ്രവിച്ച് മണ്ണിലലിഞ്ഞ ശരീരങ്ങള്‍ പഴയ പടി പുനര്‍നിര്‍മ്മിക്കപ്പെടും. വിരലടയാളങ്ങള്‍ക്കു പോലും വ്യത്യാസം കാണില്ല.''അതെ, അവന്റെ വിരല്‍തുമ്പ് പോലും ക്രമപ്പെടുത്താന്‍ നാം കഴിവുള്ളവനാണ്.''പലിശ തിന്നവന്റെ വയറിനും വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടവന്റെ ലിംഗത്തിനും അസാമാന്യ വലുപ്പമുണ്ടാകും. വീര്‍ത്തു തടിച്ച ഭാരം കൂടിയ വയറും ലിംഗവും വലിച്ചിഴച്ചു നടക്കുമ്പോള്‍ വീഴുകയും എഴുന്നേല്‍ക്കുകയും ചെയ്ത് പരവശനായിപ്പോവും. ആത്മാര്‍ത്ഥത യോടെ വുളൂ ചെയ്തവന്റെ അവയവങ്ങള്‍ പ്രകാശിക്കും. മുഅ്മിനുകളുടെ മുമ്പിലും പിമ്പിലും പാര്‍ശ്വങ്ങളിലുമായി പ്രത്യേക പ്രകാശമുണ്ടാകും. സുകൃതങ്ങളു ടെയും ദുഷ് ചെയ്തികളുടെയും അടിസ്ഥാനത്തിലുള്ള ഇത്തരം വ്യതിയാനങ്ങളൊഴികെ ശരീരത്തില്‍ മറ്റു മാറ്റ ങ്ങളൊന്നുമുണ്ടാവുകയില്ല. കവിളിലുണ്ടായിരുന്ന ഒരു കറുത്ത പുള്ളിക്കുപോലും.ഇതോടെ അനേകായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ജീവിതയാത്ര വിസ്മയാവഹമായ ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. കയറ്റിറക്കങ്ങളില്ലാത്ത സമതല ചെമ്പുഭൂമി.''കയറ്റവും ഇറക്കവും അവിടെ കാണാന്‍ സാധ്യമല്ല.''തലക്ക് ഒരു ചാണ്‍ മുകളില്‍ സൂര്യന്‍, സൂര്യതാപ ത്താല്‍ കരിഞ്ഞുപോകാത്ത ശരീരം. ശരീരം പാപങ്ങ ളുടെ തോതനുസരിച്ച് വിയര്‍പ്പില്‍ താഴ്ന്നുകിടക്കും. ചിലര്‍ വിയര്‍പ്പില്‍ മുങ്ങിക്കുളിക്കും. ഏഷണിക്കാര്‍ കുര ങ്ങിന്റെ രൂപത്തില്‍, അനീതി കാട്ടിയ ന്യായാധിപര്‍ അന്ധരായി, പൊങ്ങച്ചം നടിച്ചു നടന്നവര്‍ മൂകരായി.''സ്വൂറില്‍ ഊതുകയും അപ്പോള്‍ പല വിഭാഗങ്ങളായി നിങ്ങള്‍ വന്നെത്തുകയും ചെയ്യുന്ന ദിവസം'' എന്ന വിശുദ്ധ വചനം അര്‍ത്ഥമാക്കുന്നത് ഇതാണെന്ന് റസൂല്‍(സ) പറഞ്ഞിരിക്കുന്നു. ഭൂമുഖത്തുവെച്ച് ചെയ്ത നന്മതിന്മകള്‍ ഭൂമി തുറന്നുപറയും. അല്ലാഹു പറഞ്ഞു:''ആ ദിവസം ഭൂമി അതിന്റെ വിവരങ്ങള്‍ സംസാരിക്കും.'' റമളാന്‍ മാസവും ഖുര്‍ആനും പരിഗണിച്ചവര്‍ക്ക് അനുകൂലമായും അവഗണിച്ചവര്‍ക്ക് പ്രതികൂലമായും സാക്ഷിനില്‍ക്കും. കര്‍മ്മങ്ങളഖിലവും രേഖപ്പെടുത്തപ്പെട്ട ഏട് കൈപറ്റും. ഹൗളുല്‍ കൗസറെന്ന മധുവൂറും പാനീയം നല്‍കപ്പെടും. നരകത്തിന് കുറുകേ സ്ഥാപിക്കപ്പെട്ട വ്യതിരിക്തതകളേറെയുള്ള സ്വിറാത്ത് പാലത്തിലൂ ടെ സഞ്ചരി ക്കും. അവസാനമായി മരണത്തെ ആടിന്റെ രൂപത്തില്‍ കൊണ്ടുവന്ന് അറുക്കപ്പെടും. ആശ്ചര്യങ്ങളേ റെയുള്ള ഈ വിചിത്ര ലോകത്തി ന്റെ കാലയളവും ഏറെ വിചിത്രകരമാണ്. ചിലര്‍ക്ക് അമ്പ തിനായിരത്തിലേറെ വര്‍ഷം. മറ്റു ചിലര്‍ക്ക് കേവലം രണ്ട് റക്അത്ത് നിസ്‌കരിക്കുന്ന സമയം. വിചാരണയും വിധിപ്രഖ്യാപനവും കഴിഞ്ഞാല്‍ ജനങ്ങള്‍ വിഭജിക്ക പ്പെടും. ഒരു വിഭാഗം അനുഗ്രഹ ങ്ങളുടെ ഭവനമായ സ്വര്‍ഗ്ഗത്തിലേക്ക് നയിക്കപ്പെടും. ഒരു കണ്ണും കാണാത്തതും ഒരു കാതും കേള്‍ ക്കാത്തതുമായ അനൂഭൂതികള്‍ അവര്‍ക്കുവേണ്ടി സ്വര്‍ഗ്ഗത്തില്‍ ഒരുക്കിവെച്ചിട്ടുണ്ട്. പരസ്പരം ചിരിച്ചും സ്‌നേഹിച്ചും സ്വര്‍ഗ്ഗീയാരാമങ്ങളില്‍ വിഹരിച്ചും ലിഖാഅ് ആസ്വദിച്ചും അവര്‍ കഴിഞ്ഞു കൂടും, എന്നെന്നും.രണ്ടാം വിഭാഗം യാതനക ളുടെ സങ്കേതമായ നരക ത്തിലേക്ക് നയിക്കപ്പെടും. ദുരിതങ്ങളും ദുഖങ്ങളുമായി, ആക്രോശങ്ങളും ആര്‍പ്പുവിളികളുമായി അവര്‍ അനന്ത കാലം തള്ളിനീക്കും. അല്ലാഹുവേ! നീ ഞങ്ങളെ കാക്കേ ണമേ!സ്വര്‍ഗ നരകങ്ങളിലെ ഈ അനന്ത വാസമാണ് മനുഷ്യജീവിത ത്തിന്റെ അന്ത്യഘട്ടം.ഉമ്മ പ്രസവിക്കുന്നതിന് അനേകായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് തുടങ്ങിയ ജീവിതയാത്രയുടെ വളരെ ഹ്രസ്വ മായൊരു അവലോക നമാണിത്. കോടാനുകോടി താളു കളുള്ള ഒരു പുസ്തകം പോലെ... ആദ്യത്തെ ആയിരക്കണക്കിനു പുറങ്ങളില്‍ ആത്മീയ ലോകത്തെ അനുഭവങ്ങള്‍ കുറിച്ചിട്ടിരിക്കുന്നു. കേവലം അറുപതോ എഴുപതോ നൂറോ പേജുകളില്‍ മാത്രമാണ് ഭൂമിയിലെ ഈ ജീവിതം ചിത്രീക രിച്ചിരിക്കുന്നത്. മരണശേഷമുള്ള ജീവിതത്തിലെ അപൂര്‍വ്വ സംഭവങ്ങളാണ് തുടര്‍ന്നുള്ള താളു കളിലെല്ലാം രേഖപ്പെടുത്തിടു യിരിക്കുന്നത്.ഓരോ മനുഷ്യന്റെയും സ്ഥിതിയാണിത്. ആത്മാക്കളുടെ ലോകത്തെ സുദീര്‍ഘമായ ജീവിതത്തില്‍ സുപ്രധാനങ്ങളായ ഒട്ടേറെ സംഭവങ്ങള്‍ക്ക് ഓരോ മനുഷ്യനും സാക്ഷിയായിട്ടുണ്ട്. പക്ഷേ, ശരീരവുമായി ഇഴുകിച്ചേര്‍ ന്നപ്പോള്‍ ബോധമണ്ഡലത്തെ ദേഹതാല്‍പര്യങ്ങള്‍ മൂടി യിട്ടതുകൊണ്ടാണ് അതൊന്നും ഓര്‍ത്തെടുക്കാന്‍ കഴിയാത്തത്. ഒന്നാം വയസ്സിലും രണ്ടാം വയസ്സിലും ചെയ്ത കുഞ്ഞുക്കുസൃ തികള്‍ ഉമ്മ പറഞ്ഞുതന്നപ്പോള്‍ നാമത് വിശ്വസിച്ചു, ബോധമണ്ഡ ലത്തില്‍ തെളിഞ്ഞുവരാതെ ത്തന്നെ.എന്നാല്‍ മാതാപിതാക്ക ളേക്കാള്‍ ആയിരം മടങ്ങ് സത്യസന്ധരായ അല്ലാഹുവും തിരുമേനി(സ)യും നമ്മുടെ ഭൂതകാല ജീവിതത്തെക്കുറിച്ച് പറഞ്ഞുതരുന്ന സത്യങ്ങള്‍ നാം അപ്പടി അംഗീകരിക്കണം. അവക്കനു സൃതമായി നമ്മുടെ ജീവിതം ക്രമീകരിക്കണം.അദൃശ്യലോകത്തെ ജീവിതം ശാരീരിക ബന്ധനങ്ങളില്‍ നിന്ന് സ്വതന്ത്രമായിരുന്നു. അന്നപാ നീയങ്ങളുടെ ആവശ്യമില്ലാ ത്തതിനാല്‍ വിസര്‍ജനപ്രക്രിയയും ഇല്ല. ഉറക്കവും വിശ്രമവും വ്യായാമ വും വേണ്ട. കാമക്രോധാദി വികാരങ്ങളില്ല. ലൈംഗിക താല്‍ പര്യങ്ങളൊന്നു മില്ല. വെയിലും മഴയും കൊള്ളാത്തൊരു വീട് ഭൂമിയില്‍ അനിവാര്യമായത് ശരീരമുള്ളതുകൊണ്ടാണ്. ആത്മാക്കളുടെ ലോകത്ത് വീടും വീട്ടുകാര്യങ്ങളും ഇല്ല. ഇതൊന്നും ആവശ്യമില്ലാത്ത ലോകത്ത് കയ്യില്‍ ഒരു ചില്ലിക്കാശുപോലും വേണ്ട. അതുകൊണ്ട് അവിടെ സമ്പാദ്യമില്ല. സമ്പത്തിന്റെ പേരിലുള്ള പകയും പോരുമില്ല. ഭൗതിക താല്‍പര്യങ്ങളുടെ കളങ്കങ്ങള്‍ തീരെ ഏല്‍ക്കാത്ത ഒരു പവിത്ര സൃഷ്ടിയാണ് അന്ന് ഓരോ മനുഷ്യനും. ഭൂമി ജീവിതത്തില്‍ മനുഷ്യമനസ്സിനെ കലുഷമയമാക്കുന്നത് ശരീരവികാരങ്ങളാണ്. ആത്മീയ ലോകത്ത് അതൊന്നും ഇല്ലെങ്കില്‍ അന്ന് ബോധമണ്ഡലത്തെ സ്വാധീനിച്ച വികാ രമെന്തായിരുന്നു?ഖുദ്‌സിയ്യായ ഹദീസിലൂടെ അല്ലാഹു പറയുന്നു:''ഞാന്‍ ഗോപ്യമായൊരു നിധിയായിരുന്നു. എന്നെ അറിയപ്പെടണമെന്ന് അപ്പോള്‍ ഞാന്‍ ആഗ്രഹിച്ചു. അങ്ങനെ ഞാന്‍ സൃഷ്ടികളെ സൃഷ്ടിച്ചു.''സൃഷ്ടിയും സ്രഷ്ടാവും തമ്മില്‍ അന്തരങ്ങള്‍ ഏറെയാണ്. അതുകൊണ്ട് നേരിട്ട് അവനെ പരിചയപ്പെടുക സൃഷ്ടികള്‍ക്ക് അസാധ്യമാണ്. അല്ലാഹുവുമായും സൃഷ്ടിയുമായും ഒരുപോലെ ബന്ധപ്പെടാന്‍ കഴിയുന്ന ഒരു ദൂതന്‍ അനിവാര്യമാണ്. ഹബീബായ മുഹമ്മദ് നബി(സ)യായിരുന്നു ആ ദൂതന്‍.നബി(സ) പറഞ്ഞു:''മുഴുവന്‍ സൃഷ്ടികളിലേക്കും ഞാന്‍ ദൂതനായി നിയോഗിക്കപ്പെട്ടിരിക്കുന്നു.''ചുരുക്കത്തില്‍, സകലമാന സൃഷ്ടികളെയും അല്ലാഹു അവനെ അറിയാന്‍ വേണ്ടിയാണ് സൃഷ്ടിച്ചത്. അവര്‍ക്ക് അല്ലാഹുവിനെ പരിചയപ്പെടുത്തിക്കൊടുക്കാന്‍ ദൂതനായി നിശ്ചയിച്ചത് മുഹമ്മദ്(സ) തങ്ങളെയാണ്. (സൃഷ്ടികള്‍) എന്ന പദത്തിന്റെ അര്‍ത്ഥപരിധിയില്‍ ആത്മാക്കള്‍ ഉള്‍പ്പെടുമെന്നതില്‍ സംശയമില്ല. അപ്പോള്‍ അദൃശ്യലോകത്തെ മനുഷ്യാത്മാക്കളിലേക്കെല്ലാം തിരുനബി മുഹമ്മദ്(സ) ദൂതരായി നിയോഗിക്കപ്പെട്ടിരുന്നു. തിരുനബി(സ) അല്ലാഹുവിന്റെ ദിവ്യത്വവും ഏകത്വവും അവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു. അതായത് എല്ലാ ആത്മാക്കളും അംഗീകരിച്ചു: ''അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ല; മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതരാണ്.''നബി(സ)യുടെ സമീപനങ്ങളിലെ വിവരണാതീതമായ വശ്യത തിരുമേനി(സ)യെ അവരുടെ ഇഷ്ട ഭാജനമാക്കി. ആ പ്രേമമാണ് അല്ലാഹുവിനോട് ആത്മാക്കളെ അടുപ്പിച്ചത്. അല്ലാഹുവല്ലാതെ മറ്റൊരു സ്രഷ്ടാവും പരിപാലകനും ആരാധ്യനും ഇല്ലെന്ന് അവരെ സംശയാതീതമായി ബോധ്യപ്പെടുത്തിയതും തിരുനബി(സ)യോടുള്ള പ്രേമം തന്നെ.അന്ന് ഓരോ മനുഷ്യാത്മാ വും പവിത്രരത്‌നം പോലെ പരിശുദ്ധമാണ്. ഭൗതിക താല്‍പര്യ ങ്ങളുടെയും മൃഗീയ മോഹങ്ങളു ടെയും കളങ്കമേല്‍ക്കാത്ത, അല്ലാഹു വിനെയും തിരുദൂതരെയും മാത്രം പ്രേമിച്ചും സ്മരിച്ചും അവര്‍ ആനന്ദ നാളുകള്‍ കഴിച്ചുകൂട്ടുകയാണ്. അവരുടെ മോഹവും താല്‍പര്യവും പ്രേമവും പ്രണ യവും ആനന്ദവും ആശ്വാസവും പൂതിയും പുളകവുമെ ല്ലാം അല്ലാഹുവും തിരുനബി(സ)യും മാത്രമാണ്.''ആത്മാക്കള്‍ നബി(സ)യുടെ പവിത്രമായ റൂഹിനെ പ്രണയിച്ചിരുന്നു.''ആദ്യ പ്രതിജ്ഞ ഈ മനുഷ്യാത്മാക്കളുടെ കാര്യത്തില്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനും പരമാധിപനുമായ റബ്ബ് ഏതൊക്കെയോ അലംഘനീയ തീരുമാനങ്ങളെടുത്തിട്ടുണ്ട്. ആ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ അവരെ ഹൃസ്വകാല ജീവിതത്തിനായി ഭൗതികതാല്‍പര്യങ്ങളുടെ വിളനിലമായ ഭൂമിയിലേക്ക് അയക്കുകയാണ്. ഭൂമിയിലെത്തിയാല്‍ ഭൗതിക താല്‍പര്യങ്ങളുടെ കടന്നുകയറ്റം കാരണം ഈ വിശുദ്ധ സാഹചര്യം അവര്‍ മറന്നുപോകും. ഓര്‍ത്തെടുക്കാന്‍ കഴിയില്ല. എന്നാല്‍ ആ സമയത്തും ഈ പവിത്ര മായ അവസ്ഥക്ക് കളങ്കമേല്‍ക്കരുത്. അല്ലാഹുവിനെ ഏക ആരാധ്യനായും മുഹമ്മദ് നബി(സ)യെ അവന്റെ ദൂതനായും അവര്‍ പൂര്‍ണമായും അംഗീകരിച്ചിരിക്കണം. ഭൗതിക ജീവിതത്തിലും അവരുടെ പ്രേമാനുരാഗങ്ങള്‍ അല്ലാഹുവിലും റസൂല്‍(സ)യിലും നിക്ഷിപ്തമാവണം. മറന്നുപോകാനുള്ള സാഹചര്യം മുന്‍നിര്‍ത്തി ഒരു സംഭവബഹുലമായ സത്യപ്രതിജ്ഞ അല്ലാഹു അവരെക്കൊണ്ട് ചെയ്യിച്ചു. അല്ലാഹു പറഞ്ഞു:''ആദം സന്തതികളുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ(യെല്ലാം) അങ്ങയുടെ രക്ഷിതാവ് പുറത്തെടുക്കുകയും അവരെക്കൊണ്ട് പ്രതിജ്ഞ ചെയ്യിക്കുകയും ചെയ്തു. ഞാന്‍ നിങ്ങളുടെ റബ്ബല്ലെയോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നു. അക്കാര്യം മറന്നവരായിരുന്നു ഞങ്ങളെന്ന് അന്ത്യനാളില്‍ പറയുമെന്നതിനാലാണ് ഇങ്ങനെ പ്രതിജ്ഞ ചെയ്യിക്കുന്നത്. അല്ലെങ്കില്‍ ഞങ്ങളുടെ പിതാക്കളാണ് ശിര്‍ക്ക് ചെയ്തത്, അവര്‍ക്കുശേഷമുള്ള (അവരെ അനുകരിച്ചുപോന്ന) സന്താനങ്ങളായിരുന്നു ഞങ്ങള്‍. നാശകാരികള്‍ ചെയ്തതിന് നീ ഞങ്ങളെ ശിക്ഷിക്കുകയാണോ എന്ന് പറയുമെന്നതിനാലാണ് (ഇങ്ങനെ പ്രതിജ്ഞ ചെയ്യിക്കുന്നത്).''ഈ ആയത്തിന് മഹാനായ സ്വഹാബിവര്യന്‍ ഉബയ്യി ബ്‌നു കഅ്ബ്(റ) നല്‍കിയ വിശദീകരണം ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നുണ്ട്: ''ഞാന്‍ നിങ്ങളുടെ റബ്ബല്ലെയോ എന്ന് അല്ലാഹു ചോദിച്ചു. അതെയെന്ന് അവര്‍ പ്രതിവചിച്ചു. അപ്പോള്‍ അല്ലാഹു പറഞ്ഞു: എന്നാല്‍ ഏഴാകാശങ്ങളെയും ഏഴ് ഭൂമികളെയും ഈ പ്രതിജ്ഞക്കു ഞാന്‍ സാക്ഷികളാക്കുന്നു. നിങ്ങളുടെ പിതാവ് ആദം(അ)നെ യും ഞാന്‍ സാക്ഷിയാക്കുന്നു. ഇത് ഞങ്ങളറിഞ്ഞില്ലെന്ന് അന്ത്യനാളില്‍ നിങ്ങള്‍ പറയാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഞാനല്ലാതെ മറ്റൊരാരാധ്യന്‍ ഇല്ലെന്നും ഞാനല്ലാതെ മറ്റൊരു പരിപാലകനില്ലെന്നും സംശയാതീതമായി നിങ്ങള്‍ മനസ്സിലാക്കുക. എന്നോട് ഒരു വസ്തുവിനെയും പങ്കുചേര്‍ക്കരുത്. എന്നോട് ചെയ്ത ഈ വാഗ്ദത്തവും പ്രതിജ്ഞയും ഓര്‍മിപ്പിക്കാന്‍ എന്റെ ദൂതരെ ഞാന്‍ നിങ്ങളിലേക്കയക്കുന്നുണ്ട്. എന്റെ കിതാബുകള്‍ ഞാന്‍ ഇറക്കിത്തരുന്നുമുണ്ട്. അവര്‍ പറഞ്ഞു: നീയാണ് ഞങ്ങളുടെ ആരാധ്യന്‍. മറ്റൊരു ആരാധ്യന്‍ ഞങ്ങള്‍ക്കില്ല. നീയാണ് ഞങ്ങളുടെ പരിപാലകന്‍, ഞങ്ങള്‍ക്ക് മറ്റൊരു പരിപാലകനില്ല. അങ്ങനെ തുടര്‍ന്നുപറഞ്ഞ എല്ലാ കാര്യങ്ങളും അവര്‍ അംഗീകരിച്ചു.'' (മിശ്ക്കാത്ത്-24)അല്ലാഹുവാണ് ഏക ഇലാഹെന്നതും മുഹമ്മദ്(സ) അല്ലാഹുവിന്റെ തിരുദൂതരാണെന്നതും കളങ്കമേശാത്ത ആത്മാക്കളില്‍ അര്‍ത്ഥശങ്കകള്‍ക്കിടയില്ലാത്തവിധം അടിയുറച്ച ആശയമായിരുന്നു. ആ ദൃഢതക്ക് എക്കാലത്തും പോറലേല്‍ക്കാതെ സൂക്ഷിക്കുമെന്ന് സകലരെയും സാക്ഷിയാക്കി അല്ലാഹുവിനോട് ആത്മാക്കള്‍ പ്രതിജ്ഞ ചെയ്യുകയും ചെയ്തു.ഇതോടെ എല്ലാ ആത്മാക്കളും മുഅ്മിനുകളായി. അല്ലാഹുവിന്റെയും തിരുനബി(സ)യുടെയും സ്‌നേഹത്തിന് പാത്രീഭൂതരായി. ഇക്കാര്യമാണ് പത്ത് കിതാബിലെ രേഖപ്പെടുത്തിയത്:''എന്നാണ് നീ വിശ്വാസിയായതെന്ന് ചോദിച്ചാല്‍ പ്രതിജ്ഞ നടന്ന ദിവസമെന്ന് നീ പറയണം.''ഇതാണ് ആദ്യത്തെ പ്രതിജ്ഞ. ആത്മാക്കളുടെ ലോക ത്തുവെച്ചാണ് ഈ പ്രതിജ്ഞ നടന്നത്. എല്ലാ മനുഷ്യാത്മാക്കളും അതില്‍ പങ്കെടുത്തു. അറിഞ്ഞും ബോധ്യപ്പെട്ടും പൂര്‍ണ്ണമായി അംഗീകരിച്ചുമാണ് അവരെ ല്ലാം ഈ പ്രതിജ്ഞ ചെയ്തത്.പ്രവാചകന്മാര്‍ നബി(സ)യുടെ പ്രതിനിധികള്‍ശ്രദ്ധേയമായ മറ്റൊരു വസ്തുതയുണ്ടിവിടെ. മറ്റു പ്രവാചകന്മാരുടെ അനുയായികളാ യി ഭൂമിയില്‍ ജനിക്കാന്‍ പോകുന്നവരും ആത്മാക്കളുടെ ലോകത്തുവെച്ച് അല്ലാഹുവിന്റെ ദൂതരായി അറിഞ്ഞതും അംഗീകരി ച്ചതും മുഹമ്മദ് നബി(സ) തങ്ങളെയാണ്. ഭൂമിയില്‍വെച്ച് അവര്‍ക്കു ലഭിക്കേണ്ടത് മുഹമ്മദ് നബി(സ)യുടെ സന്ദേശങ്ങള്‍ തന്നെയായിരിക്കണം. അതിനാല്‍ മറ്റു പ്രവാചകന്മാരെയെല്ലാം മുഹമ്മദ് നബി(സ)യുടെ യഥാര്‍ത്ഥ പ്രതിനിധികളാക്കേണ്ടതുണ്ട്. അപ്പോള്‍ ഓരോ ജനതക്കും തങ്ങളുടെ പ്രവാചകന്‍ മുഖേന ലഭിച്ചുകൊണ്ടിരിക്കുന്ന സ്വഭാവങ്ങ ളും സന്ദേശങ്ങളുമഖിലം തിരുനബി മുഹമ്മദ് മുസ്ത്വഫ(സ) തങ്ങളുടെ തന്നെ സ്വഭാവങ്ങളും സന്ദേശ ങ്ങളുമായിരിക്കും. അതത് കാലത്തി നനുസൃതമായ വ്യത്യാസങ്ങളു ണ്ടാകുമെന്നു മാത്രം.അതിനു വേണ്ടി മുഹമ്മദ് നബി(സ)യുടെ വ്യവസ്ഥകള്‍ അപ്പടി സ്വന്തം ജനതക്ക് പകര്‍ന്നുകൊടുക്കുന്ന, മുഹമ്മദ് നബി(സ)യുടെ യഥാര്‍ത്ഥ പ്രതിനിധിയായി സ്വന്തം ജനതയെ സംസ്‌ക്കരിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകണമെന്ന് ഓരോ പ്രവാചകനെക്കൊണ്ടും അല്ലാഹു പ്രതിജ്ഞ ചെയ്യിപ്പിച്ചു. അല്ലാഹു പറഞ്ഞു:''അല്ലാഹു നബിമാരില്‍ നിന്നും പ്രതിജ്ഞ സ്വീകരിച്ച സന്ദര്‍ഭം (ഓര്‍ക്കുക), ഞാന്‍ നിങ്ങള്‍ക്ക് കിതാബും വിവരവും നല്‍കുകയും പിന്നീട് നിങ്ങളുടെ കൂടെയുള്ളത് അംഗീകരിക്കുന്ന ഒരു ദൂതന്‍ (മുഹമ്മദ് നബി(സ)യാണ് ആ ദൂതന്‍ - തഫ്‌സീര്‍ ജലാലൈനി) വരികയും ചെയ് താല്‍ നിശ്ചയം നിങ്ങള്‍ ആ ദൂതനെക്കൊണ്ട് വിശ്വസിക്കുകയും ആ ദൂതനെ സഹായിക്കുകയും വേണം. അല്ലാഹു ചോദിച്ചു: നിങ്ങള്‍ അംഗീകരിച്ചോ? ഇക്കാര്യത്തില്‍ ദൃഢമായ പ്രതിജ്ഞ നിങ്ങള്‍ എടുത്തോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ അംഗീകരിച്ചു. അല്ലാഹു പറഞ്ഞു: നിങ്ങള്‍ സാക്ഷികളാവുക. ഞാനും നിങ്ങളോടൊപ്പം (ഈ കാര്യത്തിന്) സാക്ഷിയായിരിക്കുന്നു.''(ആലുഇംറാന്‍ - 80)ഈ പ്രതിജ്ഞയുടെ പ്രയോക്താവായാണ് ഓരോ പ്രവാചകനും സ്വസമൂഹത്തില്‍ തന്റെ ദൗത്യം നിര്‍വ്വഹിച്ചത്. മുഹമ്മദ്(സ)യുടെ ഒരു യഥാര്‍ത്ഥ പ്രതിനിധിയായാണ് തന്റെ സമൂഹത്തില്‍ അവതരിച്ചത്. മുഹമ്മദ് നബി (സ)യുടെ നിയോഗം ഏതെങ്കിലും ഒരു നബിയുടെ കാലത്ത് നടന്നാല്‍ ആ നബി മുഹമ്മദ് നബി(സ)യുടെ അനുയായികളിലൊരാളായിക്കൊള്ളാം എന്ന് പ്രതിജ്ഞ ചെയ്യിപ്പിച്ചാണ് അല്ലാഹു അവരെ ദൂതരാക്കിയിരിക്കുന്നത്.അതുകൊണ്ട് ആ പ്രവാചകന്മാര്‍ മുഖേന അവര്‍ ഉള്‍ക്കൊണ്ടിരുന്നത് മഹാനായ പ്രവാചകര്‍(സ) തങ്ങളെയായിരുന്നു. അവരുടെ നിയമസംഹിതകള്‍ ആ കാലത്തേക്കുള്ള മുഹമ്മദ് നബി(സ)യുടെതന്നെ നിയമങ്ങളായിരുന്നു. സമൂഹത്തിലെ അംഗങ്ങളെല്ലാം തങ്ങളുടെ പ്രവാചകനിലൂടെ നബി(സ)യെ സംബന്ധിച്ച് അറിഞ്ഞിരുന്നു. തിരുനബി(സ)യെ മുന്‍നിര്‍ത്തി യുദ്ധങ്ങളിലും മറ്റും സഹായം തേടിയിരുന്നു. തിരുനബി(സ)യെ കാണാന്‍ കൊതിച്ചിരുന്നു. നബി(സ)യുമായുള്ള ഏതെങ്കിലും തരത്തിലുള്ള ബന്ധത്തിന്റെ പേരില്‍ പരസ്പരം അഭിമാനിച്ചിരുന്നു. ഇമാം സൂയൂഥ്വി(റ) അല്‍ഖസ്വാഇസ്വുല്‍ കുബ് റയുടെ ആദ്യഭാഗത്ത് ഇബ്‌നു അബ്ബാസ്(റ)നെതൊട്ടും മറ്റുമായി ഇക്കാര്യങ്ങളെല്ലാം ഉദ്ധരിച്ചിട്ടുണ്ട്.ഇമാം സുബ്കി(റ) ഗ്രന്ഥത്തില്‍ ''മുഴുവന്‍ ജനങ്ങളിലേക്കും ഞാന്‍ (റസൂലായി) നിയോഗിക്കപ്പെട്ടിരിക്കുന്നു'' എന്ന ഹദീസും ''ആദം(അ) ആത്മാവിനും ശരീരത്തിനും ഇടക്കുള്ള ഘട്ടത്തില്‍തന്നെ ഞാന്‍ നബിയായിരുന്നു'' എന്ന ഹദീസും വ്യാഖ്യാനിച്ചുകൊണ്ട് പറയുന്നു: ''അപ്പോള്‍ റസൂലുല്ലാഹി(സ), ആദം(അ) മുതല്‍ അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ സൃഷ്ടികളിലേക്കും ദൂതരാണ്. മറ്റു പ്രവാചകരും അവരുടെ സമൂഹങ്ങളും എല്ലാം നബി(സ)യുടെ ഉമ്മത്തിലെ അംഗങ്ങളാണ്. (അല്‍ ഖസ്വാഇസ്വ്: 1-4)അവസാന പ്രതിജ്ഞ ചുരുക്കത്തില്‍, ഹക്കീമും ഖബീറുമായ അല്ലാഹു തന്റെ ഭാഗം ഭദ്രമാക്കിയിരിക്കുന്നു. എല്ലാ മനുഷ്യാത്മാ ക്കളെക്കൊണ്ടും ''അല്ലാഹു അല്ലാതെ ആരാധ്യനില്ല; മുഹമ്മദ്(സ) അല്ലാ ഹുവിന്റെ ദൂതരാണ്'' എന്ന് അംഗീകരിപ്പിച്ച് ഗംഭീരമായൊരു പ്രതിജ്ഞ ചെയ്യിപ്പിച്ചിരിക്കുന്നു. ഭൂമിയില്‍ ചെന്നാല്‍ അത് അംഗീകരിക്കണമെന്നും അതിനനുസൃതമായി ജീവിക്കണമെന്നും കര്‍ശനമായി നിര്‍ദ്ദേശിച്ചിരിക്കുന്നു. ഏതു നബിയുടെ കാലത്ത് ഭൂമിയില്‍ ജനിച്ചാലും അല്ലാഹുവിനെ അംഗീകരി ക്കു ന്നതോടൊപ്പം തത്വത്തില്‍ അംഗീകരിക്കാനുള്ള സംവിധാനവും പൂര്‍ത്തീകരിച്ചിരിക്കുന്നു.മറ്റു നബിമാരും അവരുടെ സമൂഹങ്ങളും ഇവിടെ വസിച്ചു പോയി. ആത്മീയലോകത്ത് നടന്ന ഈ പ്രതി ജ്ഞ ഭൂമിയില്‍വെച്ച് മറന്നുപോയപ്പോള്‍ നബിമാര്‍ മുഖേന ആ കരാര്‍ പുതുക്കി പ്രതിജ്ഞയുടെ പ്രയോക്താക്കളായി ജീവിച്ചവര്‍ക്ക് രക്ഷയും അല്ലാത്തവര്‍ക്ക് ശിക്ഷയും നാളെ നല്‍കപ്പെടും.അന്ത്യ പ്രവാചകന്‍ മുഹമ്മദ്(സ)യുടെ ഊഴം വന്നു. ഇന്നും തിരുനബി(സ)യുടെ സമുദായാംഗങ്ങള്‍ ഓരോരുത്തരായി ജനിക്കുന്നു, ജീവിക്കുന്നു, മരിക്കുന്നു. അന്ത്യനാള്‍വരെ ഇത് തുടരും. ജനിക്കുന്നവര്‍ക്കാര്‍ക്കും സുദൃഢ സമ്പൂര്‍ണ്ണമായ ആ സത്യ പ്രതിജ്ഞയെപ്പറ്റി തെല്ലൊരോര്‍മ പോലും ഇല്ല. അവന്‍ പ്രതിജ്ഞ ലംഘിക്കാന്‍ തുടങ്ങി. ശരീരവളര്‍ച്ചക്കൊപ്പം ബുദ്ധിയും വിവേകവും വളരുന്നുണ്ടായിരുന്നു. വളര്‍ച്ചയുടെ ആദ്യഘട്ടത്തിലെ ലംഘനങ്ങളെല്ലാം അല്ലാഹു പൊറുത്തു. പ്രായപൂര്‍ത്തിയായി കാര്യബോധം വന്നതോടെ ശരീരതാല്‍പര്യങ്ങളേറെയുണ്ടെങ്കിലും അവയെ വകഞ്ഞുമാറ്റി അല്ലാഹുവിനോടും റസൂലിനോടുമുള്ള പഴയ ഭ്രമം കൊണ്ടുവരാന്‍ സമയമായി.അത് സാധ്യമാകാന്‍ എല്ലാം മറന്നുപോയ മനുഷ്യന്‍ ആദ്യമായി അല്ലാഹുവിനെയും തിരുനബി(സ)യെയും അംഗീകരിക്കണം, അതായത് മുസ്‌ലിമാവണം. അല്ലാഹു വിന്റെയും തിരുദൂതരു(സ)ടെയും ഇഷ്ടാനിഷ്ടങ്ങള്‍ ക്കൊത്ത് ജീവിതം ക്രമീകരിക്കാനുള്ള നിഷ്‌കര്‍ഷത ഉണ്ടാക്കിയെടുക്കാന്‍ അത് മതിയാവുകയില്ല. ആത്മാക്ക ളുടെ ലോകത്തുവെച്ച് ചെയ്തപോലെ സത്യസാക്ഷ്യവചന ത്തില്‍ അല്ലാഹുവോട് പ്രതിജ്ഞ ചെയ്യണം. അല്ലാഹു വിന്റെ ദൂതന്‍ മുഹമ്മദ്(സ)യുടെ സന്നിധിയില്‍ വെച്ച് കലിമത്തുത്തൗഹീദ് ചൊല്ലി പ്രതിജ്ഞ ചെയ്യുകയാണ് അതിനുള്ള മാര്‍ഗ്ഗം. അതുകൊണ്ടാണ് സ്വഹാബികളെല്ലാം ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ ഇങ്ങനെയൊരു പ്രതിജ്ഞ ചെയ്യുന്നത്. രണ്ടാം പ്രതിജ്ഞയാണത്. ആദ്യത്തേത് ആത്മാക്കളുടെ ലോകത്തുവെച്ച് നടന്നതും.അദൃശ്യലോകത്തെ പ്രതിജ്ഞ സംഭവം വിവരിച്ച തിനു ശേഷം മഹാനായ ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ''അന്ന് പ്രതിജ്ഞ നല്‍കിയവരെല്ലാം ജനിക്കുന്നതു വരെ അന്ത്യദിനം സംഭവിക്കുകയില്ല. അവരില്‍ ആര്‍ക്കെ ങ്കിലും അവസാനത്തെ പ്രതിജ്ഞക്കുള്ള സാഹചര്യം ഉണ്ടാവുകയും ആ പ്രതിജ്ഞ പാലിക്കുകയും ചെയ്താ ല്‍ ആദ്യത്തെ പ്രതിജ്ഞ അവന് ഉപകാരപ്പെടും. അവസാനത്തെ പ്രതിജ്ഞക്കുള്ള അവസരം ഉണ്ടായിട്ടും പ്രതിജ്ഞ പാലിക്കാതിരുന്നാല്‍ ആദ്യത്തെ പ്രതിജ്ഞ അവന് ഉപകാരപ്പെടുകയില്ല. അവസാനത്തെ പ്രതിജ്ഞ ക്കുള്ള അവസരം ലഭിക്കുന്നതിന് മുമ്പ് കുട്ടിക്കാലത്തു തന്നെ മരണപ്പെട്ടവന്‍ ആദ്യപ്രതിജ്ഞയോടെയാണ് മരണപ്പെടുന്നത് (ആദ്യത്തെ പ്രതിജ്ഞ അവന്ന് ഉപകാരപ്പെടും).''അവസാനത്തെ പ്രതിജ്ഞ ഭൂമിയില്‍വെച്ച് ചെയ്യുന്ന പ്രതിജ്ഞയാണ്. രണ്ട് പ്രതിജ്ഞകളും അല്ലാഹുവിനോടാണ്. രണ്ടിലെയും പ്രമേയം ഒന്നാണ്. തുല്യപ്രാധാന്യമാണ് രണ്ടിനുമുള്ളത്. മുഅ്മിനാകാന്‍ വേണ്ടിയാണ് രണ്ടു പ്രതിജ്ഞകളും ചെയ്യുന്നത്.എന്നാല്‍ പ്രായപൂര്‍ത്തിക്കു മുമ്പ് മരണമടഞ്ഞവന്‍ ആദ്യപ്രതിജ്ഞയിലൂടെ മുഅ്മിനായതുമൂലം പരലോകത്ത് രക്ഷപ്പെടും. പ്രായപൂര്‍ത്തിയും വിവേകവുമായിക്കഴിഞ്ഞാല്‍ രണ്ടാം പ്രതിജ്ഞ ചെയ്യാതെ ഒന്നാം പ്രതിജ്ഞ പ്രയോജനപ്പെടുകയില്ല - ഇതാണ് ഇബ്‌നു അബ്ബാസ്(റ) വ്യക്തമാക്കിയിരിക്കുന്നത്.''നിങ്ങള്‍ അല്ലാഹുവുമായി ചെയ്ത പ്രതിജ്ഞ നിങ്ങള്‍ നിറവേറ്റണം'' എന്ന സൂറത്തുന്നഹ്‌ലിലെയും''അല്ലാഹു നിങ്ങള്‍ക്ക് ചെയ്തുതന്ന അനുഗ്രഹങ്ങളെയും അവനുമായി നിങ്ങള്‍ ചെയ്ത പ്രതിജ്ഞയെയും നിങ്ങള്‍ ഓര്‍ക്കണം'' എന്ന സൂറത്തുല്‍ മാഇദയിലെയും മുന്‍ചൊന്ന ആയത്തുകളില്‍, ഭൂമിയില്‍വെച്ച് കലിമത്തുത്തൗഹീദില്‍ ചെയ്യുന്ന ബൈഅത്ത് അഥവാ പ്രതിജ്ഞയാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്.അപ്പോള്‍ അല്ലാഹുവിന്റെ ഏകത്വവും തിരുനബി (സ)യുടെ പ്രവാചകത്വവും അംഗീകരിച്ച് പറഞ്ഞാല്‍ മുസ്‌ലിമാകുമെങ്കിലും നബി(സ)യുടെ കാലത്ത് ഇസ്‌ലാം സ്വീകരിച്ചവരെല്ലാം കലിമതുത്തൗഹീദ് യില്‍ നബി(സ)യുമായി ബൈഅത്ത് ചെയ്തിരുന്നുവെന്ന് സംശയാതീതമായി ബോധ്യപ്പെട്ടിരിക്കുന്നു. ആ പ്രതിജ്ഞ പാലിക്കാനാണ് ആയത്തില്‍ അല്ലാഹു നിര്‍ദ്ദേശിച്ചത്. ആ പ്രതി ജ്ഞ ഓര്‍ത്തുകൊണ്ടിരിക്കണമെന്നും സ്മൃതിപഥത്തില്‍ മങ്ങലേല്‍ക്കാ തെ സൂക്ഷിക്കണമെന്നുമാണ് എന്ന സൂക്തത്തില്‍ കല്‍പ്പി ക്കപ്പെട്ടിരിക്കുന്നത്. അല്ലാഹുവിനോട് നാം പ്രാര്‍ത്ഥിക്കുന്നു. അവന്ന് ഇബാദ ത്ത് ചെയ്യുന്നു. ആ രൂപത്തില്‍ രാത്രിയുടെ ഏകാന്തതയില്‍ മനഃസാന്നിധ്യത്തോടെ ശഹാദത്ത് കലിമ ചൊല്ലി അല്ലാഹുവിനോട് പ്രതിജ്ഞ ചെയ്താല്‍ മതിയെന്ന് ചിലര്‍ക്കു തോന്നാന്‍ സാധ്യതയു ണ്ട്.എന്നാല്‍ രണ്ടാം പ്രതിജ്ഞ ചെയ്യുന്നതിന്ന് നബി(സ) അംഗീകരിച്ചതും സ്വഹാബികള്‍ അനുവര്‍ത്തിച്ചതുമായ മാര്‍ഗം അല്ലാഹുവിന്റെ ദൂതരുടെ തിരുസ വിധത്തില്‍ വെച്ച് ശഹാദത്തുകലി മയില്‍ ബൈഅത്ത് ചെയ്യലാണ്. അംഗീ കരിച്ച മനസ്സോടെ പ്രവാചക ശ്രേഷ്ടരുടെ തിരുമുഖം ദര്‍ശിക്കു മ്പോള്‍തന്നെ സ്വഹാബിക ള്‍ക്ക് അല്ലാഹുവുമായി ഏറെ സാമീപ്യം ലഭ്യമായി. മനഃസാന്നി ധ്യത്തോടെ ഏകാന്തരായി അല്ലാഹുവുമായി പ്രതിജ്ഞ ചെയ്യാന്‍ അവരായിരുന്നു എന്തു കൊണ്ടും യോഗ്യര്‍. എന്നിട്ടും അവര്‍ ഈ മാര്‍ഗം സ്വീകരിച്ചത് രണ്ടാം പ്രതിജ്ഞ പരിഗണി ക്കപ്പെടാന്‍ അതനിവാര്യമാ യതുകൊണ്ടാണ്.