Message


قَالَ أَبُو بَكْرٍ : قُلْتُ : يَا رَسُولَ اللَّهِ ، مَا نَجَاةُ هَذَا الْأَمْرِ ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ قَبِلَ مِنِّي الْكَلِمَةَ الَّتِي عَرَضْتُ عَلَى عَمِّي ، فَرَدَّهَا عَلَيَّ ، فَهِيَ لَهُ نَجَاةٌ " .

മുറബ്ബിയായ ഒരു ശൈഖില്‍ നിന്ന് തൗഹീദ് സ്വീകരിക്കുക. വിജയം വരിക്കുക.

Monday, July 4, 2011

രണ്ട് പ്രതിജ്ഞകള്‍ - മുഹമ്മദ്‌ ഇസ്മാഈല്‍ മുസ്‌ലിയാര്‍ കിടങ്ങഴി

ശരീരവും ആത്മാവും ചേര്‍ന്നതാണ് മനുഷ്യന്‍. ഭൂമി യിലുള്ളതെല്ലാം മണ്ണില്‍ നിന്നാണ്. അസംഖ്യം ജീവ ജാലങ്ങളില്‍ ഏറ്റവും വശ്യമായ രൂപമാണ് മനുഷ്യശരീ രത്തിനുള്ളത്. ആകാരവൈശിഷ്ഠ്യമുള്ള ഈ ശരീരവും മണ്ണില്‍ നിന്ന് പിറന്നതും മണ്ണിലേക്കു തന്നെ തിരിക്കുന്ന തുമാണ്. ആത്മാവാണ് യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ആത്മാവ് പിറവിയെടുത്തി ട്ടുണ്ട്.''ദേഹങ്ങള്‍ക്ക് രണ്ടായിരം വര്‍ഷങ്ങള്‍ മുമ്പ് അല്ലാഹു ആത്മാക്കളെ സൃഷ്ടിച്ചിരിക്കുന്നു.'' അല്ലാഹുവിന്റെ കലണ്ടറിലെ രണ്ടായിരം വര്‍ഷം നമ്മുടെ കലണ്ടറിലെ അനേകായിരം വര്‍ഷങ്ങള്‍ക്കു തുല്യമാണ്. ആദ്യ ശരീരം ആദം(അ)മിന്റേതാണ്. ആ തിരുശരീരത്തില്‍നിന്ന് തുടങ്ങിയ പ്രത്യുല്‍പാദന സംവിധാനത്തിലൂടെ മനുഷ്യകുല ത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമുള്ള ശരീരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ആത്മാക്ക ളുടെ ലോകത്ത് കഴിയുന്ന ഓരോ മനുഷ്യനും തന്റെ മാതാവിന്റെ ഉദരത്തില്‍ വെച്ചാണ് ശരീരത്തിലേക്ക് കുടി യേറിപ്പാര്‍ക്കുന്നത്. ശരീര നിര്‍മ്മാണ പ്രക്രിയ നാല് മാസം പിന്നിട്ടപ്പോഴായിരുന്നു ഈ കൂടുമാറ്റം അരങ്ങേറി യത്. പത്ത് മാസത്തോടെ നിര്‍മാണം പൂര്‍ത്തിയായി, പ്രസവിച്ചു. അതായത് സംഭവബഹുലമായ അനേകാ യിരം വര്‍ഷങ്ങള്‍ ആത്മാക്കളുടെ ലോകത്ത് കഴിച്ചു കൂട്ടിയ മനുഷ്യന്‍ മണ്ണാല്‍ നിര്‍മ്മിതമായ ശരീരവുമായി ഇഴുകിച്ചേര്‍ന്ന് മണ്ണിന് മുകളില്‍ ജീവിക്കാനൊരുങ്ങുക യാണ്. തുഛമായ അറുപതോ എഴുപതോ നൂറോ നൂറ്റിപ്പത്തോ വര്‍ഷങ്ങള്‍ മാത്രം. സഹസ്രാബ്ദങ്ങളുമായി തുലനം ചെയ്യുമ്പോള്‍ അതൊന്നുമല്ല. ഭൂമിയിലെ ജീവിതത്തിന്റെ സമയം അലംഘനീയമായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കൃത്യമായ സമയത്തുതന്നെ മരണം നടക്കും. ഒരു നിമിഷം നേരത്തെയാവുകയോ വൈകുകയോ ചെയ്യില്ല. ശരീരം മണ്ണില്‍ ഏല്‍പ്പിച്ച് ജീവിതയാത്ര വീണ്ടും തുടരു കയാണ്. ചില സജ്ജനങ്ങളുടെ ശരീരം ദ്രവിച്ചുപോകു കയില്ല.ശരീരം മണ്ണില്‍ ലയിച്ചവരും ലയിക്കാത്തവരും ശാരീരിക ബാന്ധവങ്ങളില്‍ നിന്നും സ്വതന്ത്ര മായൊരു ജീവിതത്തിലേക്കാണ് പ്രവേശിച്ചിരി ക്കുന്നത്. ഏതൊരാള്‍ ക്കും തന്റെ ദേഹം അടക്കം ചെയ്ത ഖബ്‌റുമായി വിവരണാതീതമായ ഒരു ബന്ധമുണ്ട്. ഉയിര്‍ത്തെഴുന്നേ ല്‍ക്കും വരെ ആ ബന്ധം തുടരും. ഖബറിലെ ചോദ്യോത്തരങ്ങള്‍, ഉത്തരങ്ങള്‍ക്കനുസൃതമായി വേദനയും ആനന്ദവും അനു ഭവപ്പെടല്‍, ഖബ്‌റിന്റെ ചാരത്തെ ത്തുന്നവരുടെ കാലൊച്ച കേള്‍ക്ക ല്‍, സലാം ശ്രവിക്കല്‍, സസന്തോ ഷം സലാം മടക്കല്‍, കുടുംബാം ഗങ്ങളുടെ നന്മ-തിന്മ കള്‍ കാണല്‍, അതില്‍ സന്തോഷി ക്കുകയും ദു:ഖിക്കു കയും ചെയ്യല്‍ തുടങ്ങിയ നബി തിരുമേനി(സ) വിവരിച്ച ഒട്ടേറെ കാര്യങ്ങള്‍ സംഭവിക്കുന്നത് ഈ ജീവിതത്തി ലാണ്. അന്ത്യദിനം വരെയാണ് ഈ ജീവിതത്തിന്റെ കാലാവധി. സ്വൂര്‍ എന്ന കാഹളത്തില്‍ ഇസ്‌റാഫീ ല്‍(അ) ആദ്യം ഊതുമ്പോള്‍ ആകാശഭൂമികളില്‍ ജീവിച്ചിരി ക്കുന്നവരെല്ലാം മരിച്ചുവീഴും. രണ്ടാമത് ഊതുമ്പോള്‍ ദ്രവിച്ച് മണ്ണിലലിഞ്ഞ ശരീരങ്ങള്‍ പഴയ പടി പുനര്‍നിര്‍മ്മിക്കപ്പെടും. വിരലടയാളങ്ങള്‍ക്കു പോലും വ്യത്യാസം കാണില്ല.''അതെ, അവന്റെ വിരല്‍തുമ്പ് പോലും ക്രമപ്പെടുത്താന്‍ നാം കഴിവുള്ളവനാണ്.''പലിശ തിന്നവന്റെ വയറിനും വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടവന്റെ ലിംഗത്തിനും അസാമാന്യ വലുപ്പമുണ്ടാകും. വീര്‍ത്തു തടിച്ച ഭാരം കൂടിയ വയറും ലിംഗവും വലിച്ചിഴച്ചു നടക്കുമ്പോള്‍ വീഴുകയും എഴുന്നേല്‍ക്കുകയും ചെയ്ത് പരവശനായിപ്പോവും. ആത്മാര്‍ത്ഥത യോടെ വുളൂ ചെയ്തവന്റെ അവയവങ്ങള്‍ പ്രകാശിക്കും. മുഅ്മിനുകളുടെ മുമ്പിലും പിമ്പിലും പാര്‍ശ്വങ്ങളിലുമായി പ്രത്യേക പ്രകാശമുണ്ടാകും. സുകൃതങ്ങളു ടെയും ദുഷ് ചെയ്തികളുടെയും അടിസ്ഥാനത്തിലുള്ള ഇത്തരം വ്യതിയാനങ്ങളൊഴികെ ശരീരത്തില്‍ മറ്റു മാറ്റ ങ്ങളൊന്നുമുണ്ടാവുകയില്ല. കവിളിലുണ്ടായിരുന്ന ഒരു കറുത്ത പുള്ളിക്കുപോലും.ഇതോടെ അനേകായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ജീവിതയാത്ര വിസ്മയാവഹമായ ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. കയറ്റിറക്കങ്ങളില്ലാത്ത സമതല ചെമ്പുഭൂമി.''കയറ്റവും ഇറക്കവും അവിടെ കാണാന്‍ സാധ്യമല്ല.''തലക്ക് ഒരു ചാണ്‍ മുകളില്‍ സൂര്യന്‍, സൂര്യതാപ ത്താല്‍ കരിഞ്ഞുപോകാത്ത ശരീരം. ശരീരം പാപങ്ങ ളുടെ തോതനുസരിച്ച് വിയര്‍പ്പില്‍ താഴ്ന്നുകിടക്കും. ചിലര്‍ വിയര്‍പ്പില്‍ മുങ്ങിക്കുളിക്കും. ഏഷണിക്കാര്‍ കുര ങ്ങിന്റെ രൂപത്തില്‍, അനീതി കാട്ടിയ ന്യായാധിപര്‍ അന്ധരായി, പൊങ്ങച്ചം നടിച്ചു നടന്നവര്‍ മൂകരായി.''സ്വൂറില്‍ ഊതുകയും അപ്പോള്‍ പല വിഭാഗങ്ങളായി നിങ്ങള്‍ വന്നെത്തുകയും ചെയ്യുന്ന ദിവസം'' എന്ന വിശുദ്ധ വചനം അര്‍ത്ഥമാക്കുന്നത് ഇതാണെന്ന് റസൂല്‍(സ) പറഞ്ഞിരിക്കുന്നു. ഭൂമുഖത്തുവെച്ച് ചെയ്ത നന്മതിന്മകള്‍ ഭൂമി തുറന്നുപറയും. അല്ലാഹു പറഞ്ഞു:''ആ ദിവസം ഭൂമി അതിന്റെ വിവരങ്ങള്‍ സംസാരിക്കും.'' റമളാന്‍ മാസവും ഖുര്‍ആനും പരിഗണിച്ചവര്‍ക്ക് അനുകൂലമായും അവഗണിച്ചവര്‍ക്ക് പ്രതികൂലമായും സാക്ഷിനില്‍ക്കും. കര്‍മ്മങ്ങളഖിലവും രേഖപ്പെടുത്തപ്പെട്ട ഏട് കൈപറ്റും. ഹൗളുല്‍ കൗസറെന്ന മധുവൂറും പാനീയം നല്‍കപ്പെടും. നരകത്തിന് കുറുകേ സ്ഥാപിക്കപ്പെട്ട വ്യതിരിക്തതകളേറെയുള്ള സ്വിറാത്ത് പാലത്തിലൂ ടെ സഞ്ചരി ക്കും. അവസാനമായി മരണത്തെ ആടിന്റെ രൂപത്തില്‍ കൊണ്ടുവന്ന് അറുക്കപ്പെടും. ആശ്ചര്യങ്ങളേ റെയുള്ള ഈ വിചിത്ര ലോകത്തി ന്റെ കാലയളവും ഏറെ വിചിത്രകരമാണ്. ചിലര്‍ക്ക് അമ്പ തിനായിരത്തിലേറെ വര്‍ഷം. മറ്റു ചിലര്‍ക്ക് കേവലം രണ്ട് റക്അത്ത് നിസ്‌കരിക്കുന്ന സമയം. വിചാരണയും വിധിപ്രഖ്യാപനവും കഴിഞ്ഞാല്‍ ജനങ്ങള്‍ വിഭജിക്ക പ്പെടും. ഒരു വിഭാഗം അനുഗ്രഹ ങ്ങളുടെ ഭവനമായ സ്വര്‍ഗ്ഗത്തിലേക്ക് നയിക്കപ്പെടും. ഒരു കണ്ണും കാണാത്തതും ഒരു കാതും കേള്‍ ക്കാത്തതുമായ അനൂഭൂതികള്‍ അവര്‍ക്കുവേണ്ടി സ്വര്‍ഗ്ഗത്തില്‍ ഒരുക്കിവെച്ചിട്ടുണ്ട്. പരസ്പരം ചിരിച്ചും സ്‌നേഹിച്ചും സ്വര്‍ഗ്ഗീയാരാമങ്ങളില്‍ വിഹരിച്ചും ലിഖാഅ് ആസ്വദിച്ചും അവര്‍ കഴിഞ്ഞു കൂടും, എന്നെന്നും.രണ്ടാം വിഭാഗം യാതനക ളുടെ സങ്കേതമായ നരക ത്തിലേക്ക് നയിക്കപ്പെടും. ദുരിതങ്ങളും ദുഖങ്ങളുമായി, ആക്രോശങ്ങളും ആര്‍പ്പുവിളികളുമായി അവര്‍ അനന്ത കാലം തള്ളിനീക്കും. അല്ലാഹുവേ! നീ ഞങ്ങളെ കാക്കേ ണമേ!സ്വര്‍ഗ നരകങ്ങളിലെ ഈ അനന്ത വാസമാണ് മനുഷ്യജീവിത ത്തിന്റെ അന്ത്യഘട്ടം.ഉമ്മ പ്രസവിക്കുന്നതിന് അനേകായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് തുടങ്ങിയ ജീവിതയാത്രയുടെ വളരെ ഹ്രസ്വ മായൊരു അവലോക നമാണിത്. കോടാനുകോടി താളു കളുള്ള ഒരു പുസ്തകം പോലെ... ആദ്യത്തെ ആയിരക്കണക്കിനു പുറങ്ങളില്‍ ആത്മീയ ലോകത്തെ അനുഭവങ്ങള്‍ കുറിച്ചിട്ടിരിക്കുന്നു. കേവലം അറുപതോ എഴുപതോ നൂറോ പേജുകളില്‍ മാത്രമാണ് ഭൂമിയിലെ ഈ ജീവിതം ചിത്രീക രിച്ചിരിക്കുന്നത്. മരണശേഷമുള്ള ജീവിതത്തിലെ അപൂര്‍വ്വ സംഭവങ്ങളാണ് തുടര്‍ന്നുള്ള താളു കളിലെല്ലാം രേഖപ്പെടുത്തിടു യിരിക്കുന്നത്.ഓരോ മനുഷ്യന്റെയും സ്ഥിതിയാണിത്. ആത്മാക്കളുടെ ലോകത്തെ സുദീര്‍ഘമായ ജീവിതത്തില്‍ സുപ്രധാനങ്ങളായ ഒട്ടേറെ സംഭവങ്ങള്‍ക്ക് ഓരോ മനുഷ്യനും സാക്ഷിയായിട്ടുണ്ട്. പക്ഷേ, ശരീരവുമായി ഇഴുകിച്ചേര്‍ ന്നപ്പോള്‍ ബോധമണ്ഡലത്തെ ദേഹതാല്‍പര്യങ്ങള്‍ മൂടി യിട്ടതുകൊണ്ടാണ് അതൊന്നും ഓര്‍ത്തെടുക്കാന്‍ കഴിയാത്തത്. ഒന്നാം വയസ്സിലും രണ്ടാം വയസ്സിലും ചെയ്ത കുഞ്ഞുക്കുസൃ തികള്‍ ഉമ്മ പറഞ്ഞുതന്നപ്പോള്‍ നാമത് വിശ്വസിച്ചു, ബോധമണ്ഡ ലത്തില്‍ തെളിഞ്ഞുവരാതെ ത്തന്നെ.എന്നാല്‍ മാതാപിതാക്ക ളേക്കാള്‍ ആയിരം മടങ്ങ് സത്യസന്ധരായ അല്ലാഹുവും തിരുമേനി(സ)യും നമ്മുടെ ഭൂതകാല ജീവിതത്തെക്കുറിച്ച് പറഞ്ഞുതരുന്ന സത്യങ്ങള്‍ നാം അപ്പടി അംഗീകരിക്കണം. അവക്കനു സൃതമായി നമ്മുടെ ജീവിതം ക്രമീകരിക്കണം.അദൃശ്യലോകത്തെ ജീവിതം ശാരീരിക ബന്ധനങ്ങളില്‍ നിന്ന് സ്വതന്ത്രമായിരുന്നു. അന്നപാ നീയങ്ങളുടെ ആവശ്യമില്ലാ ത്തതിനാല്‍ വിസര്‍ജനപ്രക്രിയയും ഇല്ല. ഉറക്കവും വിശ്രമവും വ്യായാമ വും വേണ്ട. കാമക്രോധാദി വികാരങ്ങളില്ല. ലൈംഗിക താല്‍ പര്യങ്ങളൊന്നു മില്ല. വെയിലും മഴയും കൊള്ളാത്തൊരു വീട് ഭൂമിയില്‍ അനിവാര്യമായത് ശരീരമുള്ളതുകൊണ്ടാണ്. ആത്മാക്കളുടെ ലോകത്ത് വീടും വീട്ടുകാര്യങ്ങളും ഇല്ല. ഇതൊന്നും ആവശ്യമില്ലാത്ത ലോകത്ത് കയ്യില്‍ ഒരു ചില്ലിക്കാശുപോലും വേണ്ട. അതുകൊണ്ട് അവിടെ സമ്പാദ്യമില്ല. സമ്പത്തിന്റെ പേരിലുള്ള പകയും പോരുമില്ല. ഭൗതിക താല്‍പര്യങ്ങളുടെ കളങ്കങ്ങള്‍ തീരെ ഏല്‍ക്കാത്ത ഒരു പവിത്ര സൃഷ്ടിയാണ് അന്ന് ഓരോ മനുഷ്യനും. ഭൂമി ജീവിതത്തില്‍ മനുഷ്യമനസ്സിനെ കലുഷമയമാക്കുന്നത് ശരീരവികാരങ്ങളാണ്. ആത്മീയ ലോകത്ത് അതൊന്നും ഇല്ലെങ്കില്‍ അന്ന് ബോധമണ്ഡലത്തെ സ്വാധീനിച്ച വികാ രമെന്തായിരുന്നു?ഖുദ്‌സിയ്യായ ഹദീസിലൂടെ അല്ലാഹു പറയുന്നു:''ഞാന്‍ ഗോപ്യമായൊരു നിധിയായിരുന്നു. എന്നെ അറിയപ്പെടണമെന്ന് അപ്പോള്‍ ഞാന്‍ ആഗ്രഹിച്ചു. അങ്ങനെ ഞാന്‍ സൃഷ്ടികളെ സൃഷ്ടിച്ചു.''സൃഷ്ടിയും സ്രഷ്ടാവും തമ്മില്‍ അന്തരങ്ങള്‍ ഏറെയാണ്. അതുകൊണ്ട് നേരിട്ട് അവനെ പരിചയപ്പെടുക സൃഷ്ടികള്‍ക്ക് അസാധ്യമാണ്. അല്ലാഹുവുമായും സൃഷ്ടിയുമായും ഒരുപോലെ ബന്ധപ്പെടാന്‍ കഴിയുന്ന ഒരു ദൂതന്‍ അനിവാര്യമാണ്. ഹബീബായ മുഹമ്മദ് നബി(സ)യായിരുന്നു ആ ദൂതന്‍.നബി(സ) പറഞ്ഞു:''മുഴുവന്‍ സൃഷ്ടികളിലേക്കും ഞാന്‍ ദൂതനായി നിയോഗിക്കപ്പെട്ടിരിക്കുന്നു.''ചുരുക്കത്തില്‍, സകലമാന സൃഷ്ടികളെയും അല്ലാഹു അവനെ അറിയാന്‍ വേണ്ടിയാണ് സൃഷ്ടിച്ചത്. അവര്‍ക്ക് അല്ലാഹുവിനെ പരിചയപ്പെടുത്തിക്കൊടുക്കാന്‍ ദൂതനായി നിശ്ചയിച്ചത് മുഹമ്മദ്(സ) തങ്ങളെയാണ്. (സൃഷ്ടികള്‍) എന്ന പദത്തിന്റെ അര്‍ത്ഥപരിധിയില്‍ ആത്മാക്കള്‍ ഉള്‍പ്പെടുമെന്നതില്‍ സംശയമില്ല. അപ്പോള്‍ അദൃശ്യലോകത്തെ മനുഷ്യാത്മാക്കളിലേക്കെല്ലാം തിരുനബി മുഹമ്മദ്(സ) ദൂതരായി നിയോഗിക്കപ്പെട്ടിരുന്നു. തിരുനബി(സ) അല്ലാഹുവിന്റെ ദിവ്യത്വവും ഏകത്വവും അവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു. അതായത് എല്ലാ ആത്മാക്കളും അംഗീകരിച്ചു: ''അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ല; മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതരാണ്.''നബി(സ)യുടെ സമീപനങ്ങളിലെ വിവരണാതീതമായ വശ്യത തിരുമേനി(സ)യെ അവരുടെ ഇഷ്ട ഭാജനമാക്കി. ആ പ്രേമമാണ് അല്ലാഹുവിനോട് ആത്മാക്കളെ അടുപ്പിച്ചത്. അല്ലാഹുവല്ലാതെ മറ്റൊരു സ്രഷ്ടാവും പരിപാലകനും ആരാധ്യനും ഇല്ലെന്ന് അവരെ സംശയാതീതമായി ബോധ്യപ്പെടുത്തിയതും തിരുനബി(സ)യോടുള്ള പ്രേമം തന്നെ.അന്ന് ഓരോ മനുഷ്യാത്മാ വും പവിത്രരത്‌നം പോലെ പരിശുദ്ധമാണ്. ഭൗതിക താല്‍പര്യ ങ്ങളുടെയും മൃഗീയ മോഹങ്ങളു ടെയും കളങ്കമേല്‍ക്കാത്ത, അല്ലാഹു വിനെയും തിരുദൂതരെയും മാത്രം പ്രേമിച്ചും സ്മരിച്ചും അവര്‍ ആനന്ദ നാളുകള്‍ കഴിച്ചുകൂട്ടുകയാണ്. അവരുടെ മോഹവും താല്‍പര്യവും പ്രേമവും പ്രണ യവും ആനന്ദവും ആശ്വാസവും പൂതിയും പുളകവുമെ ല്ലാം അല്ലാഹുവും തിരുനബി(സ)യും മാത്രമാണ്.''ആത്മാക്കള്‍ നബി(സ)യുടെ പവിത്രമായ റൂഹിനെ പ്രണയിച്ചിരുന്നു.''ആദ്യ പ്രതിജ്ഞ ഈ മനുഷ്യാത്മാക്കളുടെ കാര്യത്തില്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനും പരമാധിപനുമായ റബ്ബ് ഏതൊക്കെയോ അലംഘനീയ തീരുമാനങ്ങളെടുത്തിട്ടുണ്ട്. ആ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ അവരെ ഹൃസ്വകാല ജീവിതത്തിനായി ഭൗതികതാല്‍പര്യങ്ങളുടെ വിളനിലമായ ഭൂമിയിലേക്ക് അയക്കുകയാണ്. ഭൂമിയിലെത്തിയാല്‍ ഭൗതിക താല്‍പര്യങ്ങളുടെ കടന്നുകയറ്റം കാരണം ഈ വിശുദ്ധ സാഹചര്യം അവര്‍ മറന്നുപോകും. ഓര്‍ത്തെടുക്കാന്‍ കഴിയില്ല. എന്നാല്‍ ആ സമയത്തും ഈ പവിത്ര മായ അവസ്ഥക്ക് കളങ്കമേല്‍ക്കരുത്. അല്ലാഹുവിനെ ഏക ആരാധ്യനായും മുഹമ്മദ് നബി(സ)യെ അവന്റെ ദൂതനായും അവര്‍ പൂര്‍ണമായും അംഗീകരിച്ചിരിക്കണം. ഭൗതിക ജീവിതത്തിലും അവരുടെ പ്രേമാനുരാഗങ്ങള്‍ അല്ലാഹുവിലും റസൂല്‍(സ)യിലും നിക്ഷിപ്തമാവണം. മറന്നുപോകാനുള്ള സാഹചര്യം മുന്‍നിര്‍ത്തി ഒരു സംഭവബഹുലമായ സത്യപ്രതിജ്ഞ അല്ലാഹു അവരെക്കൊണ്ട് ചെയ്യിച്ചു. അല്ലാഹു പറഞ്ഞു:''ആദം സന്തതികളുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ(യെല്ലാം) അങ്ങയുടെ രക്ഷിതാവ് പുറത്തെടുക്കുകയും അവരെക്കൊണ്ട് പ്രതിജ്ഞ ചെയ്യിക്കുകയും ചെയ്തു. ഞാന്‍ നിങ്ങളുടെ റബ്ബല്ലെയോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നു. അക്കാര്യം മറന്നവരായിരുന്നു ഞങ്ങളെന്ന് അന്ത്യനാളില്‍ പറയുമെന്നതിനാലാണ് ഇങ്ങനെ പ്രതിജ്ഞ ചെയ്യിക്കുന്നത്. അല്ലെങ്കില്‍ ഞങ്ങളുടെ പിതാക്കളാണ് ശിര്‍ക്ക് ചെയ്തത്, അവര്‍ക്കുശേഷമുള്ള (അവരെ അനുകരിച്ചുപോന്ന) സന്താനങ്ങളായിരുന്നു ഞങ്ങള്‍. നാശകാരികള്‍ ചെയ്തതിന് നീ ഞങ്ങളെ ശിക്ഷിക്കുകയാണോ എന്ന് പറയുമെന്നതിനാലാണ് (ഇങ്ങനെ പ്രതിജ്ഞ ചെയ്യിക്കുന്നത്).''ഈ ആയത്തിന് മഹാനായ സ്വഹാബിവര്യന്‍ ഉബയ്യി ബ്‌നു കഅ്ബ്(റ) നല്‍കിയ വിശദീകരണം ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നുണ്ട്: ''ഞാന്‍ നിങ്ങളുടെ റബ്ബല്ലെയോ എന്ന് അല്ലാഹു ചോദിച്ചു. അതെയെന്ന് അവര്‍ പ്രതിവചിച്ചു. അപ്പോള്‍ അല്ലാഹു പറഞ്ഞു: എന്നാല്‍ ഏഴാകാശങ്ങളെയും ഏഴ് ഭൂമികളെയും ഈ പ്രതിജ്ഞക്കു ഞാന്‍ സാക്ഷികളാക്കുന്നു. നിങ്ങളുടെ പിതാവ് ആദം(അ)നെ യും ഞാന്‍ സാക്ഷിയാക്കുന്നു. ഇത് ഞങ്ങളറിഞ്ഞില്ലെന്ന് അന്ത്യനാളില്‍ നിങ്ങള്‍ പറയാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഞാനല്ലാതെ മറ്റൊരാരാധ്യന്‍ ഇല്ലെന്നും ഞാനല്ലാതെ മറ്റൊരു പരിപാലകനില്ലെന്നും സംശയാതീതമായി നിങ്ങള്‍ മനസ്സിലാക്കുക. എന്നോട് ഒരു വസ്തുവിനെയും പങ്കുചേര്‍ക്കരുത്. എന്നോട് ചെയ്ത ഈ വാഗ്ദത്തവും പ്രതിജ്ഞയും ഓര്‍മിപ്പിക്കാന്‍ എന്റെ ദൂതരെ ഞാന്‍ നിങ്ങളിലേക്കയക്കുന്നുണ്ട്. എന്റെ കിതാബുകള്‍ ഞാന്‍ ഇറക്കിത്തരുന്നുമുണ്ട്. അവര്‍ പറഞ്ഞു: നീയാണ് ഞങ്ങളുടെ ആരാധ്യന്‍. മറ്റൊരു ആരാധ്യന്‍ ഞങ്ങള്‍ക്കില്ല. നീയാണ് ഞങ്ങളുടെ പരിപാലകന്‍, ഞങ്ങള്‍ക്ക് മറ്റൊരു പരിപാലകനില്ല. അങ്ങനെ തുടര്‍ന്നുപറഞ്ഞ എല്ലാ കാര്യങ്ങളും അവര്‍ അംഗീകരിച്ചു.'' (മിശ്ക്കാത്ത്-24)അല്ലാഹുവാണ് ഏക ഇലാഹെന്നതും മുഹമ്മദ്(സ) അല്ലാഹുവിന്റെ തിരുദൂതരാണെന്നതും കളങ്കമേശാത്ത ആത്മാക്കളില്‍ അര്‍ത്ഥശങ്കകള്‍ക്കിടയില്ലാത്തവിധം അടിയുറച്ച ആശയമായിരുന്നു. ആ ദൃഢതക്ക് എക്കാലത്തും പോറലേല്‍ക്കാതെ സൂക്ഷിക്കുമെന്ന് സകലരെയും സാക്ഷിയാക്കി അല്ലാഹുവിനോട് ആത്മാക്കള്‍ പ്രതിജ്ഞ ചെയ്യുകയും ചെയ്തു.ഇതോടെ എല്ലാ ആത്മാക്കളും മുഅ്മിനുകളായി. അല്ലാഹുവിന്റെയും തിരുനബി(സ)യുടെയും സ്‌നേഹത്തിന് പാത്രീഭൂതരായി. ഇക്കാര്യമാണ് പത്ത് കിതാബിലെ രേഖപ്പെടുത്തിയത്:''എന്നാണ് നീ വിശ്വാസിയായതെന്ന് ചോദിച്ചാല്‍ പ്രതിജ്ഞ നടന്ന ദിവസമെന്ന് നീ പറയണം.''ഇതാണ് ആദ്യത്തെ പ്രതിജ്ഞ. ആത്മാക്കളുടെ ലോക ത്തുവെച്ചാണ് ഈ പ്രതിജ്ഞ നടന്നത്. എല്ലാ മനുഷ്യാത്മാക്കളും അതില്‍ പങ്കെടുത്തു. അറിഞ്ഞും ബോധ്യപ്പെട്ടും പൂര്‍ണ്ണമായി അംഗീകരിച്ചുമാണ് അവരെ ല്ലാം ഈ പ്രതിജ്ഞ ചെയ്തത്.പ്രവാചകന്മാര്‍ നബി(സ)യുടെ പ്രതിനിധികള്‍ശ്രദ്ധേയമായ മറ്റൊരു വസ്തുതയുണ്ടിവിടെ. മറ്റു പ്രവാചകന്മാരുടെ അനുയായികളാ യി ഭൂമിയില്‍ ജനിക്കാന്‍ പോകുന്നവരും ആത്മാക്കളുടെ ലോകത്തുവെച്ച് അല്ലാഹുവിന്റെ ദൂതരായി അറിഞ്ഞതും അംഗീകരി ച്ചതും മുഹമ്മദ് നബി(സ) തങ്ങളെയാണ്. ഭൂമിയില്‍വെച്ച് അവര്‍ക്കു ലഭിക്കേണ്ടത് മുഹമ്മദ് നബി(സ)യുടെ സന്ദേശങ്ങള്‍ തന്നെയായിരിക്കണം. അതിനാല്‍ മറ്റു പ്രവാചകന്മാരെയെല്ലാം മുഹമ്മദ് നബി(സ)യുടെ യഥാര്‍ത്ഥ പ്രതിനിധികളാക്കേണ്ടതുണ്ട്. അപ്പോള്‍ ഓരോ ജനതക്കും തങ്ങളുടെ പ്രവാചകന്‍ മുഖേന ലഭിച്ചുകൊണ്ടിരിക്കുന്ന സ്വഭാവങ്ങ ളും സന്ദേശങ്ങളുമഖിലം തിരുനബി മുഹമ്മദ് മുസ്ത്വഫ(സ) തങ്ങളുടെ തന്നെ സ്വഭാവങ്ങളും സന്ദേശ ങ്ങളുമായിരിക്കും. അതത് കാലത്തി നനുസൃതമായ വ്യത്യാസങ്ങളു ണ്ടാകുമെന്നു മാത്രം.അതിനു വേണ്ടി മുഹമ്മദ് നബി(സ)യുടെ വ്യവസ്ഥകള്‍ അപ്പടി സ്വന്തം ജനതക്ക് പകര്‍ന്നുകൊടുക്കുന്ന, മുഹമ്മദ് നബി(സ)യുടെ യഥാര്‍ത്ഥ പ്രതിനിധിയായി സ്വന്തം ജനതയെ സംസ്‌ക്കരിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകണമെന്ന് ഓരോ പ്രവാചകനെക്കൊണ്ടും അല്ലാഹു പ്രതിജ്ഞ ചെയ്യിപ്പിച്ചു. അല്ലാഹു പറഞ്ഞു:''അല്ലാഹു നബിമാരില്‍ നിന്നും പ്രതിജ്ഞ സ്വീകരിച്ച സന്ദര്‍ഭം (ഓര്‍ക്കുക), ഞാന്‍ നിങ്ങള്‍ക്ക് കിതാബും വിവരവും നല്‍കുകയും പിന്നീട് നിങ്ങളുടെ കൂടെയുള്ളത് അംഗീകരിക്കുന്ന ഒരു ദൂതന്‍ (മുഹമ്മദ് നബി(സ)യാണ് ആ ദൂതന്‍ - തഫ്‌സീര്‍ ജലാലൈനി) വരികയും ചെയ് താല്‍ നിശ്ചയം നിങ്ങള്‍ ആ ദൂതനെക്കൊണ്ട് വിശ്വസിക്കുകയും ആ ദൂതനെ സഹായിക്കുകയും വേണം. അല്ലാഹു ചോദിച്ചു: നിങ്ങള്‍ അംഗീകരിച്ചോ? ഇക്കാര്യത്തില്‍ ദൃഢമായ പ്രതിജ്ഞ നിങ്ങള്‍ എടുത്തോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ അംഗീകരിച്ചു. അല്ലാഹു പറഞ്ഞു: നിങ്ങള്‍ സാക്ഷികളാവുക. ഞാനും നിങ്ങളോടൊപ്പം (ഈ കാര്യത്തിന്) സാക്ഷിയായിരിക്കുന്നു.''(ആലുഇംറാന്‍ - 80)ഈ പ്രതിജ്ഞയുടെ പ്രയോക്താവായാണ് ഓരോ പ്രവാചകനും സ്വസമൂഹത്തില്‍ തന്റെ ദൗത്യം നിര്‍വ്വഹിച്ചത്. മുഹമ്മദ്(സ)യുടെ ഒരു യഥാര്‍ത്ഥ പ്രതിനിധിയായാണ് തന്റെ സമൂഹത്തില്‍ അവതരിച്ചത്. മുഹമ്മദ് നബി (സ)യുടെ നിയോഗം ഏതെങ്കിലും ഒരു നബിയുടെ കാലത്ത് നടന്നാല്‍ ആ നബി മുഹമ്മദ് നബി(സ)യുടെ അനുയായികളിലൊരാളായിക്കൊള്ളാം എന്ന് പ്രതിജ്ഞ ചെയ്യിപ്പിച്ചാണ് അല്ലാഹു അവരെ ദൂതരാക്കിയിരിക്കുന്നത്.അതുകൊണ്ട് ആ പ്രവാചകന്മാര്‍ മുഖേന അവര്‍ ഉള്‍ക്കൊണ്ടിരുന്നത് മഹാനായ പ്രവാചകര്‍(സ) തങ്ങളെയായിരുന്നു. അവരുടെ നിയമസംഹിതകള്‍ ആ കാലത്തേക്കുള്ള മുഹമ്മദ് നബി(സ)യുടെതന്നെ നിയമങ്ങളായിരുന്നു. സമൂഹത്തിലെ അംഗങ്ങളെല്ലാം തങ്ങളുടെ പ്രവാചകനിലൂടെ നബി(സ)യെ സംബന്ധിച്ച് അറിഞ്ഞിരുന്നു. തിരുനബി(സ)യെ മുന്‍നിര്‍ത്തി യുദ്ധങ്ങളിലും മറ്റും സഹായം തേടിയിരുന്നു. തിരുനബി(സ)യെ കാണാന്‍ കൊതിച്ചിരുന്നു. നബി(സ)യുമായുള്ള ഏതെങ്കിലും തരത്തിലുള്ള ബന്ധത്തിന്റെ പേരില്‍ പരസ്പരം അഭിമാനിച്ചിരുന്നു. ഇമാം സൂയൂഥ്വി(റ) അല്‍ഖസ്വാഇസ്വുല്‍ കുബ് റയുടെ ആദ്യഭാഗത്ത് ഇബ്‌നു അബ്ബാസ്(റ)നെതൊട്ടും മറ്റുമായി ഇക്കാര്യങ്ങളെല്ലാം ഉദ്ധരിച്ചിട്ടുണ്ട്.ഇമാം സുബ്കി(റ) ഗ്രന്ഥത്തില്‍ ''മുഴുവന്‍ ജനങ്ങളിലേക്കും ഞാന്‍ (റസൂലായി) നിയോഗിക്കപ്പെട്ടിരിക്കുന്നു'' എന്ന ഹദീസും ''ആദം(അ) ആത്മാവിനും ശരീരത്തിനും ഇടക്കുള്ള ഘട്ടത്തില്‍തന്നെ ഞാന്‍ നബിയായിരുന്നു'' എന്ന ഹദീസും വ്യാഖ്യാനിച്ചുകൊണ്ട് പറയുന്നു: ''അപ്പോള്‍ റസൂലുല്ലാഹി(സ), ആദം(അ) മുതല്‍ അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ സൃഷ്ടികളിലേക്കും ദൂതരാണ്. മറ്റു പ്രവാചകരും അവരുടെ സമൂഹങ്ങളും എല്ലാം നബി(സ)യുടെ ഉമ്മത്തിലെ അംഗങ്ങളാണ്. (അല്‍ ഖസ്വാഇസ്വ്: 1-4)അവസാന പ്രതിജ്ഞ ചുരുക്കത്തില്‍, ഹക്കീമും ഖബീറുമായ അല്ലാഹു തന്റെ ഭാഗം ഭദ്രമാക്കിയിരിക്കുന്നു. എല്ലാ മനുഷ്യാത്മാ ക്കളെക്കൊണ്ടും ''അല്ലാഹു അല്ലാതെ ആരാധ്യനില്ല; മുഹമ്മദ്(സ) അല്ലാ ഹുവിന്റെ ദൂതരാണ്'' എന്ന് അംഗീകരിപ്പിച്ച് ഗംഭീരമായൊരു പ്രതിജ്ഞ ചെയ്യിപ്പിച്ചിരിക്കുന്നു. ഭൂമിയില്‍ ചെന്നാല്‍ അത് അംഗീകരിക്കണമെന്നും അതിനനുസൃതമായി ജീവിക്കണമെന്നും കര്‍ശനമായി നിര്‍ദ്ദേശിച്ചിരിക്കുന്നു. ഏതു നബിയുടെ കാലത്ത് ഭൂമിയില്‍ ജനിച്ചാലും അല്ലാഹുവിനെ അംഗീകരി ക്കു ന്നതോടൊപ്പം തത്വത്തില്‍ അംഗീകരിക്കാനുള്ള സംവിധാനവും പൂര്‍ത്തീകരിച്ചിരിക്കുന്നു.മറ്റു നബിമാരും അവരുടെ സമൂഹങ്ങളും ഇവിടെ വസിച്ചു പോയി. ആത്മീയലോകത്ത് നടന്ന ഈ പ്രതി ജ്ഞ ഭൂമിയില്‍വെച്ച് മറന്നുപോയപ്പോള്‍ നബിമാര്‍ മുഖേന ആ കരാര്‍ പുതുക്കി പ്രതിജ്ഞയുടെ പ്രയോക്താക്കളായി ജീവിച്ചവര്‍ക്ക് രക്ഷയും അല്ലാത്തവര്‍ക്ക് ശിക്ഷയും നാളെ നല്‍കപ്പെടും.അന്ത്യ പ്രവാചകന്‍ മുഹമ്മദ്(സ)യുടെ ഊഴം വന്നു. ഇന്നും തിരുനബി(സ)യുടെ സമുദായാംഗങ്ങള്‍ ഓരോരുത്തരായി ജനിക്കുന്നു, ജീവിക്കുന്നു, മരിക്കുന്നു. അന്ത്യനാള്‍വരെ ഇത് തുടരും. ജനിക്കുന്നവര്‍ക്കാര്‍ക്കും സുദൃഢ സമ്പൂര്‍ണ്ണമായ ആ സത്യ പ്രതിജ്ഞയെപ്പറ്റി തെല്ലൊരോര്‍മ പോലും ഇല്ല. അവന്‍ പ്രതിജ്ഞ ലംഘിക്കാന്‍ തുടങ്ങി. ശരീരവളര്‍ച്ചക്കൊപ്പം ബുദ്ധിയും വിവേകവും വളരുന്നുണ്ടായിരുന്നു. വളര്‍ച്ചയുടെ ആദ്യഘട്ടത്തിലെ ലംഘനങ്ങളെല്ലാം അല്ലാഹു പൊറുത്തു. പ്രായപൂര്‍ത്തിയായി കാര്യബോധം വന്നതോടെ ശരീരതാല്‍പര്യങ്ങളേറെയുണ്ടെങ്കിലും അവയെ വകഞ്ഞുമാറ്റി അല്ലാഹുവിനോടും റസൂലിനോടുമുള്ള പഴയ ഭ്രമം കൊണ്ടുവരാന്‍ സമയമായി.അത് സാധ്യമാകാന്‍ എല്ലാം മറന്നുപോയ മനുഷ്യന്‍ ആദ്യമായി അല്ലാഹുവിനെയും തിരുനബി(സ)യെയും അംഗീകരിക്കണം, അതായത് മുസ്‌ലിമാവണം. അല്ലാഹു വിന്റെയും തിരുദൂതരു(സ)ടെയും ഇഷ്ടാനിഷ്ടങ്ങള്‍ ക്കൊത്ത് ജീവിതം ക്രമീകരിക്കാനുള്ള നിഷ്‌കര്‍ഷത ഉണ്ടാക്കിയെടുക്കാന്‍ അത് മതിയാവുകയില്ല. ആത്മാക്ക ളുടെ ലോകത്തുവെച്ച് ചെയ്തപോലെ സത്യസാക്ഷ്യവചന ത്തില്‍ അല്ലാഹുവോട് പ്രതിജ്ഞ ചെയ്യണം. അല്ലാഹു വിന്റെ ദൂതന്‍ മുഹമ്മദ്(സ)യുടെ സന്നിധിയില്‍ വെച്ച് കലിമത്തുത്തൗഹീദ് ചൊല്ലി പ്രതിജ്ഞ ചെയ്യുകയാണ് അതിനുള്ള മാര്‍ഗ്ഗം. അതുകൊണ്ടാണ് സ്വഹാബികളെല്ലാം ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ ഇങ്ങനെയൊരു പ്രതിജ്ഞ ചെയ്യുന്നത്. രണ്ടാം പ്രതിജ്ഞയാണത്. ആദ്യത്തേത് ആത്മാക്കളുടെ ലോകത്തുവെച്ച് നടന്നതും.അദൃശ്യലോകത്തെ പ്രതിജ്ഞ സംഭവം വിവരിച്ച തിനു ശേഷം മഹാനായ ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ''അന്ന് പ്രതിജ്ഞ നല്‍കിയവരെല്ലാം ജനിക്കുന്നതു വരെ അന്ത്യദിനം സംഭവിക്കുകയില്ല. അവരില്‍ ആര്‍ക്കെ ങ്കിലും അവസാനത്തെ പ്രതിജ്ഞക്കുള്ള സാഹചര്യം ഉണ്ടാവുകയും ആ പ്രതിജ്ഞ പാലിക്കുകയും ചെയ്താ ല്‍ ആദ്യത്തെ പ്രതിജ്ഞ അവന് ഉപകാരപ്പെടും. അവസാനത്തെ പ്രതിജ്ഞക്കുള്ള അവസരം ഉണ്ടായിട്ടും പ്രതിജ്ഞ പാലിക്കാതിരുന്നാല്‍ ആദ്യത്തെ പ്രതിജ്ഞ അവന് ഉപകാരപ്പെടുകയില്ല. അവസാനത്തെ പ്രതിജ്ഞ ക്കുള്ള അവസരം ലഭിക്കുന്നതിന് മുമ്പ് കുട്ടിക്കാലത്തു തന്നെ മരണപ്പെട്ടവന്‍ ആദ്യപ്രതിജ്ഞയോടെയാണ് മരണപ്പെടുന്നത് (ആദ്യത്തെ പ്രതിജ്ഞ അവന്ന് ഉപകാരപ്പെടും).''അവസാനത്തെ പ്രതിജ്ഞ ഭൂമിയില്‍വെച്ച് ചെയ്യുന്ന പ്രതിജ്ഞയാണ്. രണ്ട് പ്രതിജ്ഞകളും അല്ലാഹുവിനോടാണ്. രണ്ടിലെയും പ്രമേയം ഒന്നാണ്. തുല്യപ്രാധാന്യമാണ് രണ്ടിനുമുള്ളത്. മുഅ്മിനാകാന്‍ വേണ്ടിയാണ് രണ്ടു പ്രതിജ്ഞകളും ചെയ്യുന്നത്.എന്നാല്‍ പ്രായപൂര്‍ത്തിക്കു മുമ്പ് മരണമടഞ്ഞവന്‍ ആദ്യപ്രതിജ്ഞയിലൂടെ മുഅ്മിനായതുമൂലം പരലോകത്ത് രക്ഷപ്പെടും. പ്രായപൂര്‍ത്തിയും വിവേകവുമായിക്കഴിഞ്ഞാല്‍ രണ്ടാം പ്രതിജ്ഞ ചെയ്യാതെ ഒന്നാം പ്രതിജ്ഞ പ്രയോജനപ്പെടുകയില്ല - ഇതാണ് ഇബ്‌നു അബ്ബാസ്(റ) വ്യക്തമാക്കിയിരിക്കുന്നത്.''നിങ്ങള്‍ അല്ലാഹുവുമായി ചെയ്ത പ്രതിജ്ഞ നിങ്ങള്‍ നിറവേറ്റണം'' എന്ന സൂറത്തുന്നഹ്‌ലിലെയും''അല്ലാഹു നിങ്ങള്‍ക്ക് ചെയ്തുതന്ന അനുഗ്രഹങ്ങളെയും അവനുമായി നിങ്ങള്‍ ചെയ്ത പ്രതിജ്ഞയെയും നിങ്ങള്‍ ഓര്‍ക്കണം'' എന്ന സൂറത്തുല്‍ മാഇദയിലെയും മുന്‍ചൊന്ന ആയത്തുകളില്‍, ഭൂമിയില്‍വെച്ച് കലിമത്തുത്തൗഹീദില്‍ ചെയ്യുന്ന ബൈഅത്ത് അഥവാ പ്രതിജ്ഞയാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്.അപ്പോള്‍ അല്ലാഹുവിന്റെ ഏകത്വവും തിരുനബി (സ)യുടെ പ്രവാചകത്വവും അംഗീകരിച്ച് പറഞ്ഞാല്‍ മുസ്‌ലിമാകുമെങ്കിലും നബി(സ)യുടെ കാലത്ത് ഇസ്‌ലാം സ്വീകരിച്ചവരെല്ലാം കലിമതുത്തൗഹീദ് യില്‍ നബി(സ)യുമായി ബൈഅത്ത് ചെയ്തിരുന്നുവെന്ന് സംശയാതീതമായി ബോധ്യപ്പെട്ടിരിക്കുന്നു. ആ പ്രതിജ്ഞ പാലിക്കാനാണ് ആയത്തില്‍ അല്ലാഹു നിര്‍ദ്ദേശിച്ചത്. ആ പ്രതി ജ്ഞ ഓര്‍ത്തുകൊണ്ടിരിക്കണമെന്നും സ്മൃതിപഥത്തില്‍ മങ്ങലേല്‍ക്കാ തെ സൂക്ഷിക്കണമെന്നുമാണ് എന്ന സൂക്തത്തില്‍ കല്‍പ്പി ക്കപ്പെട്ടിരിക്കുന്നത്. അല്ലാഹുവിനോട് നാം പ്രാര്‍ത്ഥിക്കുന്നു. അവന്ന് ഇബാദ ത്ത് ചെയ്യുന്നു. ആ രൂപത്തില്‍ രാത്രിയുടെ ഏകാന്തതയില്‍ മനഃസാന്നിധ്യത്തോടെ ശഹാദത്ത് കലിമ ചൊല്ലി അല്ലാഹുവിനോട് പ്രതിജ്ഞ ചെയ്താല്‍ മതിയെന്ന് ചിലര്‍ക്കു തോന്നാന്‍ സാധ്യതയു ണ്ട്.എന്നാല്‍ രണ്ടാം പ്രതിജ്ഞ ചെയ്യുന്നതിന്ന് നബി(സ) അംഗീകരിച്ചതും സ്വഹാബികള്‍ അനുവര്‍ത്തിച്ചതുമായ മാര്‍ഗം അല്ലാഹുവിന്റെ ദൂതരുടെ തിരുസ വിധത്തില്‍ വെച്ച് ശഹാദത്തുകലി മയില്‍ ബൈഅത്ത് ചെയ്യലാണ്. അംഗീ കരിച്ച മനസ്സോടെ പ്രവാചക ശ്രേഷ്ടരുടെ തിരുമുഖം ദര്‍ശിക്കു മ്പോള്‍തന്നെ സ്വഹാബിക ള്‍ക്ക് അല്ലാഹുവുമായി ഏറെ സാമീപ്യം ലഭ്യമായി. മനഃസാന്നി ധ്യത്തോടെ ഏകാന്തരായി അല്ലാഹുവുമായി പ്രതിജ്ഞ ചെയ്യാന്‍ അവരായിരുന്നു എന്തു കൊണ്ടും യോഗ്യര്‍. എന്നിട്ടും അവര്‍ ഈ മാര്‍ഗം സ്വീകരിച്ചത് രണ്ടാം പ്രതിജ്ഞ പരിഗണി ക്കപ്പെടാന്‍ അതനിവാര്യമാ യതുകൊണ്ടാണ്.

No comments:

Post a Comment